ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്തിൽ മാത്രമാണ് മാർക്സിസ്റ്റുകൾക്ക് കണ്ണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അമ്പലപ്പുഴ എം.എൽ.എ . എച്ച്. സലാം ആലപ്പുഴയിൽ എസ് എസ് . എഫ് സമ്മേളനത്തിൽ പരസ്യമായി നിസ്ക്കരിച്ചതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് ഡി.വൈ.എഫ്. ഐയ്ക്കെതിരെ അദ്ദേഹം ചോദിച്ചു. സി.പി.എം. കാരനായ കോന്നി എം.എൽ.എ. ജനീഷ് കുമാർ തുടർച്ചയായി ശബരിമല ദർശനം നടത്തിയത് തെറ്റായ സന്ദർശനം നൽകുമെന്ന ഡി.വൈ.എഫ്. ഐയുടെ വിമർശനത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
സി.പി.എം. കാരനായ കോന്നി എം.എൽ.എ. ജനീഷ് കുമാർ തുടർച്ചയായി ശബരിമല ദർശനം നടത്തിയത് തെറ്റായ സന്ദർശനം നൽകുമെന്ന് വിമർശിച്ച ഡി.വൈ.എഫ്. ഐ ക്ക് സി.പി എം. അമ്പലപ്പുഴ എം.എൽ.എ . എച്ച്. സലാം ആലപ്പുഴയിൽ എസ് എസ് . എഫ് സമ്മേളനത്തിൽ പരസ്യമായി നിസ്ക്കരിച്ചതിനെപ്പറ്റി എന്താണ് പറയാനുള്ളത് .
ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്തിൽ മാത്രമാണ് മാർക്സിസ്റ്റുകൾക്ക് കണ്ണ്. ദേവസ്വം ബോർഡ് ഭരണമടക്കം ക്ഷേത്രങ്ങളുടെ മേൽ അധികാരം സ്ഥാപിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യാൻ CPM ന് മടിയില്ലെന്ന് മുൻകാല അനുഭവങ്ങൾ തന്നെ ധാരാളം. അതേ സമയം മുസ്ലീം ദേവാലയ ഭരണത്തിൽ ഒരു നിയന്ത്രണത്തിനും നിൽക്കാതെ അവിടുത്തെ ആ ചാരങ്ങൾ പിന്തുടരുന്നതിന് മാർക്സിസ്റ്റ് പാർട്ടി ബന്ധം അതിന്റെ നേതാക്കൾക്കു തടസ്സമല്ലെന്നാണ് സലാമിന്റെ പരസ്യ നിസ്കാരം നൽകുന്ന സൂചന . ഹിന്ദു ആചാരമനുഷ്ടിക്കുന്നത് തെറ്റായ സന്ദേശമെങ്കിൽ മുസ്ലീം എം.എൽ.എ.യുടെ പരസ്യ നിസ്കാരം എന്തു സന്ദേശമാണ് നൽകുന്നതെന്ന് സി.പി.എം. വ്യക്തമാക്കണം.
Discussion about this post