ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിരേഖ തട്ടിക്കൂട്ടിയതാണെന്ന നിലപാടിലുറച്ച് അലോക് വര്‍മ. പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ പേരില്‍ സിസ്ട്ര അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയിലാണ് സിസ്ട്രയുടെ മുന്‍ കണ്‍സള്‍ട്ടന്റും റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയറുമായ അലോക് വര്‍മ്മ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡി.പി.ആര് തട്ടിക്കൂട്ടാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയം മുന്‍നിര്‍ത്തിയാണ് അഭിപ്രായപ്രകടനം നടത്തിയതെന്ന് മറുപടി നല്കി.
മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന് മുഖേനയാണ് അലോക് വര്‍മ മറുപടി നല്‍കിയത്. തന്റെ പ്രസ്താവന വസ്തുതാപരവും പൊതുതാല്പര്യം മുന്നിര്ത്തിയുള്ളതുമാണ്. 2019-ലെ സാധ്യതാപഠന റിപ്പോര്‍ട്ടും 2020-ലെ ഡി.പി.ആറും തട്ടിക്കൂട്ടിയതാണെന്ന് പൊതുജനങ്ങളെയും അധികൃതരെയും അറിയിക്കുകയായിരുന്നു ഉദ്ദേശ്യം. സാധ്യതാപഠന റിപ്പോര്‍ട്ടും ഡി.പി.ആറും തയ്യാറാക്കുമ്പോള്‍ സിസ്ട്രയും കെ-റെയിലും ബോധപൂര്‍വം തെറ്റുവരുത്തിയിട്ടുണ്ടെങ്കില് തന്റെ വിമര്‍ശനത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കാതെ പിഴവുപരിഹരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്.
വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ തനിക്ക് മാനനഷ്ടമുണ്ടാക്കുന്നതാണെന്നും അലോക് വർമ പറയുന്നു.
Discussion about this post