വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. വ്യാഴാഴ്ച വരെയാണ് ജാമ്യം. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. പൊതുപ്രസ്താവന നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വരെ പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമെടുത്താണ് പോലീസ് കേസെടുത്തതെന്ന് പി.സി ജോർജ്ജ് കോടതിയെ ബോധിപ്പിച്ചു.
താന്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടില്ലെന്നും, മുപ്പത് വര്‍ഷം എം എല്‍ എ ആയി നിന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണെന്നും ജോര്‍ജ്ജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ച് പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. പിസി ജോര്‍ജ്ജിന് വേണ്ടി അഡ്വ. വിജയഭാനു ഹാജരായി.
Discussion about this post