ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ വധിച്ചു. നിസാർ ഖാണ്ഡെ എന്ന ഭീകരനാണു കൊല്ലപ്പെട്ടതെന്നു കാഷ്മീർ സോണ്‍ ഐജി വിജയ് കുമാർ പറഞ്ഞു.
ഋഷിപോറയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടലിൽ മൂന്നു സെനികർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു. കൊല്ലപ്പെട്ട നിസാറിന്‍റെ പക്കൽനിന്ന് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു.
അനന്ത്നാഗിൽ ഒരു മാസത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന രണ്ടാം ഹിസ്ബുൾ കമാൻഡറാണു നിസാർ. മേയ് ഏഴിനുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡറായ അഷ്റഫ് ഖാൻ കൊല്ലപ്പെട്ടിരുന്നു.
Discussion about this post