ഡൽഹി: വിവാഹം കഴിക്കാതെ പുരുഷനും സ്ത്രീയും ദീർഘകാലം ഒരുമിച്ച് ജീവിച്ചാൽ അതിനെ വിവാഹമായിത്തന്നെ നിയമം കണക്കാക്കുമെന്ന് സുപ്രീം കോടതി. ആ ബന്ധത്തിലുണ്ടാകുന്ന മക്കൾക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിവാഹത്തിന്റെ തെളിവുകളുടെ അഭാവത്തിൽ, ഒരുമിച്ചു താമസിച്ചിരുന്ന സ്ത്രീയുടെയും പുരുഷനുമുണ്ടാകുന്ന കുട്ടികൾക്ക് പൂർവ്വിക സ്വത്തുക്കളിൽ സ്വത്തവകാശത്തിന് അർഹതയില്ലെന്ന് കേരള ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതി റദ്ദാക്കി.
2009ലെ കേരള ഹൈകോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് തള്ളിയത്. ഒരുമിച്ച് ജീവിച്ചാലും വിവാഹം എന്നതിന് തെളിവില്ലാത്തതിനാൽ അവരിലുണ്ടായ മക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹൈകോടതി വിധി. ഈ രീതിയിലെ ബന്ധത്തിലുണ്ടായ കുട്ടിക്ക് സ്വത്തവകാശമുണ്ടെന്ന വിചാരണക്കോടതി വിധി തള്ളിയാണ് ഹൈകോടതി എതിരായി വിധിച്ചത്.
Discussion about this post