ചെന്നൈ: ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളത്തിനു പദ്ധതിയിട്ട് കേന്ദ്രസർക്കാർ. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ 51 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പാനൂരിലും പരന്ദൂരിലുമായി രണ്ടിടത്താണ് പദ്ധതി ആലോചിക്കുന്നത്.
2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങാനാണ് ആലോചന. കൃത്യമായ സമയം ഇക്കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രാലയം വിശദമാക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആണ് വിമാനത്താവളത്തിനാവശ്യമായ സ്ഥലം കണ്ടെത്തിയത്.
Discussion about this post