ദാംബുള്ള: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരെ മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര. രണ്ടാം ടി20യില്‍ അഞ്ച് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം ഇന്ത്യന്‍ വനിതകള്‍ നേടി.
ലങ്കന്‍ വനിതകള്‍ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നേടുകയായിരുന്നു. സ്‍മൃതി മന്ഥാന, ഹർമന്‍പ്രീത് കൗർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യന്‍ ജയം.
മറുപടി ബാറ്റിംഗില്‍ സ്മൃതി മന്ഥാന-ഷെഫാലി വർമ്മ സഖ്യം ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നല്‍കി. നാലാം ഓവറിലെ നാലാം പന്തില്‍ ഷെഫാലി(10 പന്തില്‍ 17) പുറത്താകുമ്പോള്‍ ഇന്ത്യക്ക് 30 റണ്‍സ്. സബ്ബിനേനി മേഘ്നയും(10 പന്തില്‍ 17), ജെമീമ റോഡ്രിഗസും(6 പന്തില്‍ 3), യാസ്തിക ഭാട്ട്യയും(18 പന്തില്‍ 13) വേഗം പുറത്തായെങ്കിലും ഇതിനിടെ 34 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങിയ മന്ഥാനയുടെ പ്രകടനം നിർണായകമായി. പിന്നാലെ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും(32 പന്തില്‍ 31*), ദീപ്തി ശർമ്മയും(5 പന്തില്‍ 5*) ചേർന്ന് ഇന്ത്യയെ ജയിപ്പിച്ചു.
Discussion about this post