തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട നടിയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം കൊവിഡ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാര്‍ത്തകള്‍ തെറ്റാണെന്നാണ് നടി ഖുശ്ബു ട്വീറ്റ് ചെയ്തത്. അല്പം ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ നല്‍കണമെന്നും പറഞ്ഞു കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. മൂന്നുമാസം മുന്പായിട്ടായിരുന്നു അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതെന്നും ഇപ്പോള്‍ കോവിഡ് ബാധിതനലായിരുന്നു എന്നും ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കി.
എന്നാൽ എങ്ങനെയാണ് വിദ്യാസാഗർ മരിച്ചത്? ശ്വാസകോശ സംബന്ധമായ പ്രശ്നമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. കുറച്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ മോശമാവുകയും മരണപ്പെടുകയുമായിരുന്നു.
പ്രാവുകളെ വളര്‍ത്തുന്ന ശീലം വിദ്യാസാഗറിനു ഉണ്ടായിരുന്നു എന്നും പ്രാവുകളുടെ കാഷ്ടം കലര്‍ന്ന വായു ശ്വസിച്ചപ്പോഴുണ്ടായ അലര്‍ജിയാണ് ശ്വാസ കോശത്തില്‍ അണുബാധ ബാധിച്ചതെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..
അതേസമയം സിനിമ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മീനയുടെ വിവാഹം. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരാവുന്നത്. ബാംഗ്ലൂരില്‍ വ്യവസായിയാണ് വിദ്യാസാഗര്‍. തെരി എന്ന വിജയ് ചിത്രത്തിലൂടെ ഇവരുടെ മകള്‍ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
Discussion about this post