പീഡനപരാതിയിൽ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ ബലാല്‍സംഗം കുറ്റം ചുമത്തിയത്.
സോളാര്‍ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ച് ലൈംഗിക താത്പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നത്.
ഉച്ചയോടെയാണ് പി.സി ജോർജിനെതിരെ പരാതിയുമായി സോളാർ തട്ടിപ്പ് കേസ് പ്രതി പോലീസിനെ സമീപിച്ചത്. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ പി.സി ജോർജിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പോലീസ് എത്തി പീഡനക്കേസ് രജിസ്റ്റർ ചെയ്തതായി പി.സി ജോർജിനെ അറിയിച്ചത്.
Discussion about this post