ഭോപ്പാല്‍: കുളിക്കുന്നതിനിടെ 10 വയസുകാരനെ മുതല വിഴുങ്ങി. മധ്യപ്രദേശിലെ ഷിയോപൂരില്‍ തിങ്കളാഴ്ച രാവിലെ ചമ്പല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ഉടൻ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചു. അതിനിടെ, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അലിഗേറ്റർ വിഭാഗവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു കൂട്ടരും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിന് സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു 10 വയസ്സുകാരന്റെ കുടുംബാംഗങ്ങൾ. കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടുകൊടുക്കൂ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.
ഗ്രാമവാസികളുടെ പിടിയില്‍ നിന്ന് മുതലയെ രക്ഷിക്കാന്‍ ഇരു കൂട്ടരും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റര്‍ വിഭാഗത്തിന്റെയും അനുനയത്തിന് ശേഷം ഗ്രാമവാസികള്‍ മുതലയെ മോചിപ്പിച്ചത്.
Discussion about this post