ആശയം കൊണ്ട് ആർഎസ്എസിനെ നേരിടാനാവില്ലെന്ന് മനസിലാക്കിയ ശക്തികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബോംബാക്രമണത്തിന് ഇരയായ പയ്യന്നൂർ ആർ എസ് എസ് കാര്യാലയം സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ബോംബാക്രമണത്തിന് ഇരയായ പയ്യന്നൂർ ആർ എസ് എസ് കാര്യാലയം സന്ദർശിച്ചു . അതി മാരകശേഷിയുള്ള സ്റ്റീൽ ബോംബാണ് രാത്രി
ഒരു മണിക്ക് ഇരുട്ടിന്റെ മറവിൽ കാര്യാലയം തച്ചുതകർക്കുക എന്ന ഉദ്ദേശത്തോടെ എറിഞ്ഞത്. ആശയം കൊണ്ട് ആർ എസ് എസ് നെ നേരിടാനാവില്ലെന്ന് മനസിലാക്കിയ ശക്തികൾ മാരകായുധങ്ങൾ ഉപയൊഗിച്ച് ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത് . അവർക്ക് വേണ്ടത് ചോരയാണ് . രക്തസാക്ഷികളെയാണ് . അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎംമ്മുമായി ആർഎസ് എസുകാർ ഏറ്റുമുട്ടുമെന്നും പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പു തമസ്കരിക്കാനാവുമെന്നും അക്രമികൾ കരുതുന്നു . എ കെ ജി സെന്റർ ബോംബാക്രമണം ഇപ്പോൾ വാർത്തയല്ല . പ്രതികളെക്കുറിച്ചു മിണ്ടാട്ടമില്ല . സന്ദീപാനന്ദഗിരിയുടെ ആശ്രമ കേസ് പ്രതികളെയും പിടികൂടിയിട്ടില്ല . ബിജെപി സംസ്ഥാന ഓഫീസ്ന് നെരെ ഉണ്ടയ ബോംബാക്രമണ കേസ് പിൻവലിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വന്തം അണികളെ ആയുധം കൊടുത്തു എന്തും ചെയ്യാൻ കയരൂരിവിട്ട സിപിഎം ദുഃഖിക്കേണ്ടി വരും.
Discussion about this post