കൊളംബോ:കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായി പാർലമെന്റിൽ നേരിട്ടു നടന്ന തെരഞ്ഞെടുപ്പിൽ 134 വോട്ടുകൾ നേടിയാണ് റനിൽ വിജയിച്ചത്.
രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടർന്ന് വിക്രമസിംഗെയെ പ്രസിഡന്റായി നിയമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയാരുന്നു വിക്രമസിംഗെ.
Discussion about this post