തൃശൂർ ;പെരുമ്പിലാവിൽ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
ചിറമനേങ്ങാട് സ്വദേശി നെല്ലിയമ്പറമ്പിൽ റാഷിദിന്റെ ഭാര്യ 25 വയസ്സുള്ള റിൻഷ എന്ന ഗ്രീഷ്മയെയാണ് പെരുമ്പിലാവിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് റാഷിദിന് പെരുമ്പിലാവിലെ ഒരു കോഴിക്കടയിലാണ് ജോലി. ജോലിക്ക് പോയ റാഷിദ് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീടിൻറെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയക്കാരെ വിവരം അറിയിച്ച് വീടു തുറന്നുപ്പോഴാണ് ഗ്രീഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറു വർഷം മുൻപാണ് ഗ്രീഷ്മയുടെയും റാഷിദിൻറെയും വിവാഹം നടന്നത്. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഗ്രീഷ്മ റാഷിദിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം മതംമാറിയ ഗ്രീഷ്മ റിൻഷ എന്നു പേര് സ്വീകരിച്ചു. അന്നുമുതൽ വീട്ടുകാരുമായി ഗ്രീഷ്മയ്ക്ക് ബന്ധമില്ലായിരുന്നു. എന്നാൽ അടുത്തിടെ ഗ്രീഷ്മ തൻറെ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ തുടങ്ങിയിരുന്നു.
എന്നാൽ അമ്മയെ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തർക്കമുണ്ടായിരുന്നു എന്നാണ് ഗ്രീഷ്മയുടെ ബന്ധുക്കൾ പറയുന്നത്. പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ ആണ് മൃതദേഹം സൂക്ഷിച്ചത്. പോസ്റ്റു മാർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജിലും നടക്കും.
Discussion about this post