കൊച്ചി; കൊച്ചിയിൽ 16 കാരനെ അമ്മയും കാമുകനും മുത്തശ്ശിയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പതിനാറുകാരൻറെ അമ്മ രാജേശ്വരി(31), മുത്തശ്ശി വളർമതി (49), രാജേശ്വരിയുടെ സുഹൃത് സനീഷ് (32) എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ രണ്ട് കൈകളും തല്ലിയൊടിച്ച പ്രതികൾ, കത്രിക കൊണ്ട് വരഞ്ഞ് മുറിവേൽപ്പിക്കുകയും ചെയ്തു.
അമ്മ രാജേശ്വരിയുടെ കാമുകൻ സ്ഥിരമായി വീട്ടിൽ വരുന്നതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സനീഷ് പതിവായി വീട്ടിൽ വരുന്നത് തനിക്കിഷ്ടമില്ലെന്നും ഇനി വരരുതെന്നും പതിനാറുകാരൻ ആവശ്യപ്പെട്ടു. സുനീഷ് വളർമതിയ്ക്കുള്ള മദ്യവുമായിട്ടായിരുന്നു ദിവസവും വീട്ടിലെത്താറുള്ളത്.
ഇതോടെ അമ്മ അമ്മൂമ്മയും സുഹൃത്തും ചേർന്ന് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.കുട്ടിയുടെ ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ മർദ്ദനമേറ്റ് നീരുവന്ന നിലയിലുമാണ്. ഒരാഴ്ച മുൻപ് കന്യൂട്ടറിന്റെ കീബോർഡ് കൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിച്ചിരുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനമേറ്റ പരിക്കാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.
Discussion about this post