ഡല്‍ഹി: ബാലനീതി ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി ശബ്ദ വോട്ടോടെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. 16 വയസ്സ് കഴിഞ്ഞാല്‍ കൗമാര കുറ്റവാളി എന്ന പരിഗണന ലഭിക്കില്ല എന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. 16നും പതിനെട്ടിനും ഇടയിലുള്ള വിചാരണ മുതിര്ന്നവരുേടത് പോലെ തന്നെയായിരിക്കും.
തുടക്കത്തില്‍ സമാജ് വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും ഭേദഗതിയെ എതിര്‍ത്തിരുന്നു. എന്നാല്‍ ഭേദഗതി പാസ്സാക്കുന്നസമയത്ത് സിപിഎം ഒഴികെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പില്‍ നിന്ന് പിന്മാറി. എന്നാല്‍ സിപിഎം ബില്ല് അവതരിപ്പിക്കുന്ന സമയത്ത് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.എം വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കുറ്റവാളിയുടെ പ്രായം കുറച്ചത് കൊണ്ട് പ്രശ്നം പരിഹരിക്കാനില്ലെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
ലോകസഭ നേരത്തെ ഭേദഗതി പാസ്സാക്കിയിരുന്നു.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ബില്‍ അവതരിപ്പിച്ചത്. 16 വയസുള്ളയാള്‍ ജയിലില്‍ കിടക്കണമെന്നല്ല ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മേനക ഗാന്ധി പറഞ്ഞു.
കുട്ടിക്കുറ്റവാളിക്ക് 21 വയസാകുന്നതുവരെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ താമസിപ്പിക്കുകയും സ്വഭാവത്തില്‍ മാറ്റം വന്നെങ്കില്‍ സ്വതന്ത്രമാക്കുകയും അല്ലങ്കില്‍ ജയിലിലടയ്ക്കുകയുമാണ് ഭേഗദതിയെന്നും മനേകാ ഗാന്ധി വ്യക്തമാക്കി. ബില്‍ പാസ്സാക്കാന്‍ സര്‍ക്കാറിന് ഏറെ താത്പര്യമുണ്ടെന്ന് മന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.
കുട്ടിക്കുറ്റവാളികള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു. ജയിലുകളില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകക്രമീകരണങ്ങള്‍ ഏര്‍പെടുത്തണമെന്നും പരിശീലനവും വിദ്യാഭ്യാസവും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ മരണപ്പെട്ട ജ്യോതി സിംഗിന്റെ മാതാപിതാക്കളായ ആശാദേവിയും ബദ്രി സിംഗും ബില്‍ അവതരണം കാണുന്നതിനായി രാജ്യസഭയിലെ ഗാലറിയിലെത്തി.
അതേസമയം, കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്.
Discussion about this post