കോട്ടയം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്. ഒരാള്‍ മുഖ്യമന്ത്രിയെ പോലെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ട് എന്ന വാചകത്തോടെ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് പഠിച്ച പണി പതിനെട്ട് പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ എന്ന ചോദ്യത്തോടെ ആണ് അവസാനിക്കുന്നത്.
ഇടതുമുന്നണി അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കില്ലെന്ന് പിണറായി ഇന്നലെ പറഞ്ഞതിനെ സൂചിപ്പിച്ചു കൊണ്ടാണ് സുരേന്ദ്രന്റെ പരിഹാസം. അദാനി മോദിയുടെ ഇടപാടുകാരനാണെന്നും കോര്‍പറേറ്റ് ഭീകരനാണെന്നും പദ്ധതികൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നുമൊക്കെ പറഞ്ഞിരുന്നവര്‍ അദാനിയെ പിന്തുണയ്ക്കുമെന്നാണ് പറയുന്നത്. വികസനത്തിന് എതിരുനില്ക്കുന്നവര് സാമൂഹിക വിരുദ്ധരാണെന്നും പറയുന്നു. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോയെന്നും സുരേന്ദ്രന് ചോദിക്കുന്നു.
ഫേ്സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഒരാൾ മുഖ്യമന്ത്രിയായപോലെ പെരുമാറാൻ തുടങ്ങിയിട്ടുണ്ട്. പ്രതിച്ഛായ മാറ്റാനുള്ള തന്ത്രമാണത്രെ.. ഫേസ് ബുക്കിൽ പേജ് തുടങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നെ പലരെയും രഹസ്യമായിക്കണ്ട് ചർച്ചകൾ. പാറമടമുതലാളിമാരും വിദ്യാഭ്യാസകച്ചവടക്കാരുമൊക്കെ വന്നുകണ്ട് ചർച്ചകൾ നടത്തി, കൂട്ടത്തിൽ ചില മതതീവ്രവാദ സംഘടനാ നേതാക്കളും. ഇന്നിപ്പോൾ ചില കുടിവെള്ള പദ്ധതികളൊക്കെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്രേ. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഏറ്റെടുത്തപ്പോൾ പറഞ്ഞത് അദാനി മോദിയുടെ ഇടപാടുകാരനാണെന്നും കോർപറേറ്റ് ഭീകരനാണെന്നും പദ്ധതികൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നുമൊക്കെയായിരുന്നു. ഇപ്പോൾ പറയുന്നത് തങ്ങൾ അധികാരത്തിൽ വന്നാൽ അദാനി തന്നെ തുടരുമെന്നാണ്. വികസനത്തിന് എതിരുനിൽക്കുന്നവർ സാമൂഹ്യ വിരുദ്ധരാണെന്ന് പ്രകൃതി സ്നേഹികളെ ഉദ്ദേശിച്ചുള്ള പ്രസ്താവനയും കണ്ടു. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ?
Discussion about this post