ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദനെ കൊന്നിട്ടില്ലെന്ന് സി.ഐ.എയുടെ മുന്‍ ജീവനക്കാരനായ എഡ്വേര്‍ഡ് സ്നോഡന്. അല്‍ ഖ്വായ്ദ നേതാവായ ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ല. മറിച്ച് അമേരിയ്ക്കന്‍ സംരക്ഷണത്തില്‍ സുഖവാസം നയിക്കുകയാണ് ലാദന് എന്നാണ് സ്നോഡന്റെ വെളിപ്പെടുത്തല്‍.
മോസ്കോ ട്രിബ്യൂണിന് നല്കിയ അഭിമുഖത്തിലാണ് സ്നോഡന് ഇക്കാര്യം പറഞ്ഞിരിയ്ക്കുന്നത്. പാകിസ്ഥാനിലെ ആബോട്ടാബാദില്‍ വെച്ച് ലാദനെ കൊലപ്പെടുത്തി, മൃതദേഹം കടലില്‍ സംസ്കരിച്ചു എന്നാണ് അമേരിയ്ക്ക വിശദീകരിച്ചിട്ടുള്ളത്.
എന്നാല്‍ ലാദനെ കൊന്നു എന്നത് അമേരിക്കന്‍ ചാരസംഘടന സിഐഎ ചമച്ച ഒരു വ്യാജ വാര്‍ത്തയാണ്. പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയും ഇതിന് കൂട്ടുനിന്നുവെന്നും സ്നോഡന് പറയുന്നു.
2013 വരെ ബഹാമാസ് ദ്വീപില്‍ സിഐഎ ശമ്പളത്തില്‍ ലാദന് സുഖ ജീവിതം നയിക്കുകയായിരുന്നു എന്നാണ് സ്നോഡന് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ലാദന് എവിടെയുണ്ടെന്ന് സ്നോഡന് അറിയില്ല.
സിഐഎ ലാദന് പ്രതിമാസം ഒരു ലക്ഷം ഡോളറാണ് (66.5 ലക്ഷം രൂപ) ശമ്പളമായി നല്‍കുന്നത്. ലാദന്റെ നസ്സാവു ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈ തുക നല്‍കുന്നത്. ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും സ്നോഡന് പറയുന്നു. അഞ്ച് ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഒപ്പം ബഹാമാസ് ദ്വീപസമൂഹത്തിലെ അജ്ഞാതമായ സ്ഥലത്ത് ലാദന് സുഖമായി ജീവിയ്ക്കുന്നു എന്നാണ് സ്നോഡന്റെ വാദം.
സിഐഎയുടെ ഏറ്റവും മികച്ച പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ലാദന്. അതുകൊണ്ട് തന്നെ ലാദനെ വധിച്ചു എന്നറിഞ്ഞാല്‍ സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന മറ്റുള്ളവര്‍ എങ്ങനെ പ്രതികരിയ്ക്കും എന്ന് അമേരിയ്ക്കയ്ക്ക് നന്നായി അറിയാം. അങ്ങനെ ലാദനെ കൊല്ലാന്‍ വിടുമോ എന്നും സ്നോഡന് ചോദിക്കുന്നു. വിക്കിലീക്സ് രേഖകളിലൂടെ അമേരിക്കയുടെ നിരവധി നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ട സ്നോഡനെതിരെ ചാരവൃത്തി വകുപ്പ് പ്രകാരം അമേരിക്ക കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ റഷ്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് അദ്ദേഹം.
Discussion about this post