നടുറോഡില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് പ്രതികളെ വക്കത്ത് കൊണ്ടു വന്നത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ കൂസലില്ലാതെ പ്രതികള്‍ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു.
വക്കം സ്വദേശി ഷെബീറിനെ പകല്‍ മൃഗീയമായി തല്ലിക്കൊന്ന സംഭവത്തിലെ എല്ലാ പ്രതികളെയും ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സതീഷ്, സന്തോഷ്, കിരണ്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
നേരത്തെ വക്കം സ്വദേശി വിനായകിനെ പൊലീസ് പിടികൂടിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഞായറാഴ്ച മര്‍ദ്ദനമേറ്റ ഷെബീര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം സ്വദേശി ഉണ്ണിക്കൃഷ്ണന് ഗുരുതര നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്താണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ഷബീറിനെ നാല്‍വര്‍ സംഘം അടിച്ചുകൊന്നത്. കടയ്ക്കാവൂര്‍ റെയില്‍വേ ക്രോസിനടുത്താണ് സംഭവം നടന്നത്. മരണം കണ്ട ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് കൊലപാതകത്തിന്റെ ക്രൂരത പുറം ലോകമറിഞ്ഞത്.
മാസങ്ങള്‍ക്കു മുന്‍പ് യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നതെന്നാണ് പ്രതികള്‍ നല്കിയ മൊഴി
വീഡിയൊ- ( Video Courtesy – Vismaya News )
വക്കത്തെ കൊലപാതകം…
യുവാവിനെ അടിച്ചു കൊന്ന കേസിലെ നാലു പ്രതികൾ പിടിയിൽ…… ഇന്ന് രാവിലയോടെ ഇവരെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി….vismaya newsPosted by Vismaya News on Tuesday, 2 February 2016
Discussion about this post