ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് എന്‍.ഐ.എ. ഇത് സംബന്ധിച്ച് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴികളടങ്ങുന്ന എന്‍.ഐ.എ റിപ്പോര്‍ട്ട് പുറത്തു വന്നു.
ആക്രമണത്തില്‍ പാക്കിസ്ഥാന് ചാരസംഘടന ഐ.എസ്.ഐയ്ക്ക് പങ്കുണ്ട്. ലഷ്കര്‍ ഇ ത്വയ്ബയാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഇതിനായി ഐ.എസ്.ഐ പണം നല്‍കിയെന്നും ഹെഡ്ലിയുടെ മൊഴിയിലുണ്ട്.
മുംബൈയ്ക്ക് പുറമെ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യ ഗേറ്റ്, സി.ബി.ഐ ആസ്ഥാനമന്ദിരം, എന്നിവടങ്ങളിലും ഹെഡ്ലി സന്ദര്‍ശനം നടത്തിയിരുന്നു. ഐ.എസ്.ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയുമാണ് ആക്രമണം നടത്താൻ തന്നെ സഹായിച്ചത്. ഐ.എസ്.ഐ ബ്രിഗേഡിയര്‍ റിവാസ് സക്കിയുർ റഹ്മാന് ലഖ്വിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ലഖ്വിയെ ഐ.എസ്.ഐ മേധാവി ഷൂജ പാഷ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
മുംബൈ ഭീകരാക്രമണക്കേസില്‍ യു.എസില്‍ അറസ്റ്റിലായ ഡേവിഡ് ഹെഡ്ലി മാപ്പു സാക്ഷിയാകാമെന്ന് കോടതിയെ അറിയിച്ചിരുന്നു.
മുംബൈ ഭീകരാക്രമണമടക്കമുള്ള 35ഓളം കേസുകളില്‍ പ്രതിയായ ഹെഡ്ലി അമേരിക്കയില്‍ തടവു ശിക്ഷ അനുഭവിക്കുകയാണ.്. ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു.
Discussion about this post