ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും ആശ്വാസം. ഇരുവരും വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് സുപ്രീം കോടതി.
കേസിൽ നേരിട്ട് ഹാജരാകണമെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ഇരുവരും നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഇരുവര്‍ക്കും എതിരായ വിചാരണ കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. പരാമര്‍ശങ്ങള്‍ വിചാരണയെ സ്വാധീനിയ്ക്കുമെന്നും കോടതി പറഞ്ഞു. എന്നാൽ കേസ് റദ്ദാക്കണമെന്ന സോണിയയുടെയും രാഹുലിന്റെയും ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി നിർദേശം നൽകി.
കോൺഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനൽ ഹെറൾഡിന്റെ സ്വത്തും മറ്റു വസ്തുവകകളും സോണിയയും രാഹുലും ഭൂരിപക്ഷം ഓഹരി കയ്യാളുന്ന ‘യങ് ഇന്ത്യ’ എന്ന സ്ഥാപനത്തിനു കൈമാറിയതു ക്രമരഹിതമാണെന്ന് ആരോപിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് ഫയൽചെയ്തത്.
ഡിസംബർ 19നു സോണിയയും മറ്റും വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. ഈ മാസം 20നു കേസ് പരിഗണിക്കുമ്പോൾ കുറ്റാരോപിതർ വീണ്ടും ഹാജരാകണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് സോണിയയും രാഹുലും സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post