Sunday, July 20, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ നീ ദേശാഭിമാനിയിൽ ആണെങ്കിൽ ഞങ്ങൾക്ക് എന്താ?’; എസ്എഫ്‌ഐ സംഘർഷത്തിനിടെ ചിത്രം പകർത്താൻ ശ്രമം; ദേശാഭിമാനി ലേഖകനെ പോലീസ് തല്ലിയതായി പരാതി

by Brave India Desk
Oct 6, 2024, 12:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി പ്രാദേശിക ലേഖകനെ പോലീസ് തല്ലിയതായി പരാതി. മട്ടന്നൂർ ഏരിയാ ലേഖകൻ ശരത് പുതുക്കുടിയ്ക്കാണ് പോലീസിന്റെ തല്ല് കൊണ്ടത്. പോളിടെക്‌നിക് കോളേജിലെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള വാർത്ത ശേഖരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം എന്ന് ശരത് പരാതിയിൽ പറയുന്നു.

വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശരത് പരാതി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടയിൽ ആയിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. പഴയ എസ്എഫ്‌ഐ പ്രവർത്തകന്റെ വിപ്ലവം മനസിൽ ഉണ്ടെങ്കിലും മാദ്ധ്യമ പ്രവർത്തകൻ ആയതിനാൽ ്അനങ്ങാതെ നിന്നു. സംഘർഷത്തിന്റെ പോലീസുകാർ എസ്എഫ്‌ഐക്കാരെ ലാത്തി കൊണ്ട് അടിയ്ക്കുകയും ബൂട്ടിട്ടി ചവിട്ടുകയും ആയിരുന്നു. തുടർന്ന് വാഹനത്തിൽ ഇവരെ കയറ്റാൻ ശ്രമിക്കുന്നതിനിടെ താൻ ചിത്രങ്ങൾ പകർത്തി. ഇതിനെടെയായിരുന്നു തനിക്ക് മർദ്ദനമേറ്റത് എന്നും ശരത് പറയുന്നു.

Stories you may like

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

ദേശാഭിമാനിയുടെ ലേഖകനാണെന്നും മർദ്ദിക്കരുതെന്നും പോലീസുകാരോട് പറഞ്ഞു. എന്നാൽ ദേശാഭിമാനിയിൽ ആയാൽ തങ്ങൾക്കെന്താ എന്ന് ആക്രോശിച്ച് മർദ്ദിച്ചു. മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്നും ശരത് ആരോപിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ പോളിടെക്‌നിക് കോളേജ് തെരഞ്ഞെടുപ്പായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകനെന്ന നിലയിൽ മട്ടന്നൂർ പോളിടെക്‌നിക് കോളേജിന് മുന്നിൽ ആഹ്ലാദപ്രകടനം റിപ്പോർട്ട് ചെയ്യാനെത്തുന്നത് 3.45ടെയാണ്. 4.45 കഴിഞ്ഞതോടെ എസ്എഫ്‌ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരുന്നു. തുടർന്ന് വിജയികളെ ആനയിച്ച് എസ്എഫ്‌ഐയുടെ പ്രകടനം. പ്രകടനത്തിനിടയിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ ചെറിയ തോതിൽ സംഘർഷമുടലെടുത്തു. ഇതെല്ലാം ദൂരെനിന്ന് ഞാനും കാണുന്നുണ്ട്. പഴയ എസ്എഫ്‌ഐ വിപ്ലവം ഉള്ളിലുണ്ടെങ്കിലും മാധ്യമപ്രവർത്തനകനാണല്ലോ എന്ന ഉറച്ചബോധ്യത്തിൽ അനങ്ങാതെ നിന്നു. പൊലീസ് എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തീവീശി. പ്രകോപനം സൃഷ്ടിക്കാൻ കൂടിനിന്ന പത്തോ പതിനഞ്ചോ കെഎസ്യു-എബിവിപി പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാൽ തീർന്നേക്കാവുന്ന ഒരു പ്രശ്‌നം പൊലീസ് ലാത്തിച്ചാർജ് വരെ കൊണ്ടെത്തിച്ചു. എസ്എഫ്‌ഐ പ്രവർത്തകരെ തല്ലിച്ചതച്ചു. ശേഷം ഇടിവണ്ടിയിൽ കയറ്റി ബൂട്ടും ലാത്തിയും ഉപയോഗിച്ച് വീണ്ടും പൊതിരെ തല്ലുന്നു. ഒരുനിമിഷം പഴയചോറ്റുപട്ടാളത്തെ ഓർമ വന്നു. പൊലീസ് ഇടിവണ്ടിയുടെ അടുത്തേക്ക് ഞാനും നീങ്ങി. അടച്ചിട്ട ഇടിവണ്ടിയിൽ എത്തിവലിഞ്ഞ് വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രമെടുക്കാൻ ശ്രമിച്ചു. തല്ലാൻ നേതൃത്വം കൊടുത്ത എഎസ്‌ഐ ഇടിവണ്ടിയിൽ നിന്ന് ഇറങ്ങിവന്നു. ഞാനയാളുടെ നെഞ്ചിലെ നെയിംബോർഡ് നോക്കി. കെ ഷാജി എന്നാണ് പേര്. എന്റെ ഫോണിൽ ആ പേര് കുറിച്ചുവച്ചു. ഇതയാളും കണ്ടു. ലാത്തിച്ചാർജിനിടെ ആരുടെയോ നഖംകൊണ്ട് അയാളുടെ നെറ്റിയിൽ ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട്. കുറച്ചുനിമിഷങ്ങൾക്ക് ശേഷം ഈ ഷാജി എന്ന എഎസ്‌ഐ കുറച്ച് പൊലീസുകാരെയും കൂട്ടി എന്റെ അടുക്കൽ വന്നു. ആരുടെയോ നഖംകൊണ്ട് ചോരപൊടിഞ്ഞ അയാളുടെ നെറ്റി കാട്ടി ഇവനെന്റെ തലയടിച്ച് പൊട്ടിച്ചുവെന്ന് ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു. അവരെന്റെ നേർക്ക് പാഞ്ഞടുത്തു. ഞാൻ വാർത്ത റിപ്പോർട്ട് ചെയ്യാൻ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. എന്റെ തിരിച്ചറിയൽ കാർഡ് അവർക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനീൽ ആയാൽ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം. പരിധിവിട്ടപ്പോൾ ഞാനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു. കോൺസ്റ്റബിൾമാരായ സന്ദീപ്, ജിനീഷ്, അശ്വിൻ, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ എന്നെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മർധനം. കോൺസ്റ്റബിൽ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയിൽ മുഖ്യമന്ത്രിയെയും പാർടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു. എന്നെ സസ്‌പെൻഡ് ചെയ്താൽ എനിക്ക് പുല്ലാണെന്ന് പറയുന്നു. അൻപത്തി രണ്ട് തികഞ്ഞ ഒരു എഎസ്‌ഐയും ഇടിവണ്ടിയിലുണ്ട്. അങ്ങേരുടെ നെഞ്ചിൽ നെയിംബോർഡില്ല. എനിക്കിനി അത്രയേ സെർവീസുള്ളൂ നിങ്ങളേക്കൊണ്ട് ആവുന്നത് ചെയ്യൂ എന്ന് സൗമ്യമായി അയാളും പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ ഇത് നീണ്ടു. സ്റ്റേഷന് മുന്നിൽ പാർടി സഖാക്കൾ ഇടിവണ്ടിതടഞ്ഞു. ഞങ്ങളെ പുറത്തിറക്കി. മട്ടന്നൂർ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർധനമേറ്റ സിപിഐ എം മട്ടന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലും ഒപ്പമുണ്ട്.
പാർടിയാണ് ഞങ്ങൾക്കൊപ്പമുള്ളത്.. അതിലോളം പ്രതീക്ഷ മറ്റൊന്നിലുമില്ല. മട്ടന്നൂർ പൊലീസിലെ ചോറ്റുപട്ടാളത്തെ നിയമപരമായി നേരിടും. മുട്ടുമടക്കില്ല.

 

Tags: policesarathDESABHIMANI
Share5TweetSendShare

Latest stories from this section

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

Discussion about this post

Latest News

ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് 2025 ; മൂന്ന് സ്വർണ്ണ മെഡലുകളുമായി ഇന്ത്യയുടെ മുന്നേറ്റം

ഹിന്ദു പെൺകുട്ടികളെ വശീകരിക്കാൻ മോദിയുടെ പടം വെച്ചുള്ള ലെറ്റർപാഡ് ; ‘ഭാരത് പ്രതികർത്ത് സേവാ സംഘ്’ ചങ്കൂർ ബാബയുടെ കൂട്ടാളിയുടേതെന്ന് കണ്ടെത്തൽ

അൻമോൾ ഗഗൻ മാൻ എംഎൽഎ സ്ഥാനം രാജിവെച്ചു ; പഞ്ചാബിൽ എഎപിക്ക് വൻ തിരിച്ചടി

അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ

എയർ ഇന്ത്യ അപകടത്തെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകി ; റോയിട്ടേഴ്‌സിനും ഡബ്ല്യുഎസ്ജെക്കും വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൂപ്പർസ്റ്റാറായി ബ്രഹ്മോസ് ; വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് 15 രാജ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies