ബിന്ദു ടി
തൊട്ടുമുമ്പിലെ കാലുഷ്യവും കലാപവും കാണാതെ നാം നമ്മുടെ മട്ടുപ്പാവിലെ ജനവാതില്‍ എവിടേക്കാണ് തുറന്ന് വെക്കുന്നത്. ദൂരെയുള്ള ഇടങ്ങളില്‍ നടക്കുന്ന വിവേചനങ്ങളും മനുഷ്യാവകാശ ലംഘനവും കലാപങ്ങളും, ആദിവാസി പീഢനങ്ങളും കാണാവുന്ന തരത്തില്‍ അകലെയുള്ള കാഴ്ചകള്‍ മാത്രം കാണാവുന്ന ഏത് രോഗമാണ് കേരളത്തിന്റെ സാമൂഹ്യ മനസ്സിന് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?
മാലിന്യത്തിനുള്ളില്‍ നിന്ന് ഭക്ഷണം വാരി കഴിക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രം കണ്ടാല്‍ നിസ്സംഗതയോടെ പേജ് മറിക്കുന്നവര്‍ ബീഹാറിലെയും, യുപിയിലേയും കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ആദിവാസി പീഡനങ്ങള്‍ സൈബിറടങ്ങളില്‍ തപ്പി ചെറുതെന്തെങ്കിലും കിട്ടിയാല്‍ ഭക്ഷിച്ച് തൃപ്തിപ്പെടുകയാണ്. ആദിവാസി കരുന്നുകള്‍ പോഷകാഹാരം കിട്ടാതെ മരിക്കുന്ന അട്ടപ്പാടിയില്‍ നിന്നുള്ള വാര്‍ത്തകള്‍ നമ്മളുടെ സാമൂഹ്യബോധത്തിന് കണ്ണിരണയിക്കുന്നതല്ല. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരഭിമാന കൊലയോ മറ്റോ നടന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് അത് ആഘോഷിക്കാവുന്ന വലിയ വാര്‍ത്തയാണ്. എന്തേ സ്വന്തം വീട്ടുമുറ്റത്ത് കാലങ്ങളായി തുടരുന്ന വിവേചനങ്ങളും, ചൂഷണങ്ങളും,,,പീഡനങ്ങളും ഇവിടെ വാര്‍ത്താ മാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്തയാകാത്തത്.
ഡല്‍ഹിയില്‍ ബസ്സിനകത്ത് ഒരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത് ഇന്ത്യയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. പ്രതിഷേധം, പ്രകടനം, സ്ത്രീപക്ഷ ചര്‍ച്ചകള്‍..അവള് അങ്ങനെ നമുക്ക് നിര്‍ഭയായി. ഡല്‍ഹിയിലെ ബസില്‍ അല്ലെങ്കില്‍ ഡല്‍ഹിയില്‍ റേപ്പ് ചെയ്യപ്പെടുന്ന ആദ്യ പെണ്‍കുട്ടിയായിരുന്നില്ല നിര്‍ഭയ. അവസാനത്തേതാകട്ടെ എന്ന് നമ്മള് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതുമുണ്ടായില്ല, ഡല്‍ഹിയില്‍ നിന്ന് തന്നെ ഇപ്പോഴും സമാനമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. എന്ത് കൊണ്ട് നിര്‍ഭയ സംഭവം വലിയ ചര്‍ച്ചയായി…?
ഉത്തരത്തിന് പകരം മറ്റൊരു ചോദ്യമാണ് അന്ന് തന്നെ ഉയര്‍ന്നിരുന്നത്. നിര്‍ഭയ ഒരു ദളിത് പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഈ വലിയ ചര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നോ..? ഉണ്ടാകുമായിരുന്നുവെങ്കില്‍ എന്ത് കൊണ്ട് രാജ്യമെമ്പാടും നടക്കുന്ന ദളിത് പീഡനങ്ങള്‍ക്ക് നേരെ അത്തരം സമീപനങ്ങള്‍ ഉണ്ടാകുന്നില്ല…?
ചോദ്യവും ഉത്തരവും എല്ലാം നമുക്കറിയാം.പക്ഷ കപട ആദര്ശകണ്ണട വച്ച് കാഴ്ചകള്‍ കാണാം നാം പഠിച്ചു കഴിഞ്ഞു. കേരളത്തില്‍ ഭക്ഷണമില്ലാതെ ആദിവാസികള്‍ പട്ടിണി മരണത്തിനിരയാവുന്നതല്ല നമുക്ക് വാര്‍ത്ത. ദളിത് അല്ലാതിരിക്കെ ദളിത് ക്വോട്ടയില്‍ പ്രവേശനം നേടിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയാണ് നമ്മളെ അസഹിഷ്ണുതയുള്ളവരാക്കുന്നത്. കണ് മുമ്പില്‍ വെള്ളം കിട്ടാതെ മരിക്കുന്നവനല്ല, നേതാക്കള്‍ ഉരുട്ടിത്തരുന്ന രോഹിത് വെമൂലമാരുടെ മരണവാര്ത്തകളാണ് നമ്മലെ രോക്ഷാകുലരാക്കുന്നത്.
ആറ്റിങ്ങളില്‍ ഒരു സംഘം ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. ഭാഗ്യവശാല്‍ വാര്‍ത്ത പുറം ലോകം അറിഞ്ഞു, പ്രതികളില്‍ ചിലര്‍ പിടിയിലായി. ഒരു ദളിത് സ്നേഹികളും സംഭവം കണ്ടതായി നടിച്ചില്ല. ചാനലുകള്‍ക്ക് അത് വലിയ വാര്‍ത്തയായില്ല…പകരം ഉത്തരേന്ത്യയില്‍ എവിടെയോ നടന്ന ദുരഭിമാനകൊലയുടെ ദൃശ്യങ്ങള്‍ ലൈവായി കാണിക്കുകയായിരുന്നു ഈ സംഭവം നടന്നതിന്റേ പിറ്റേനാള്‍ ദൃശ്യമാധ്യമങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാക്കള്‍ പീഢിപ്പിച്ചുവെന്ന് തലക്കെട്ടെഴുതി..കുട്ടിയുടെ കുഴപ്പം കൊണ്ട് ചിലര്‍ പീഡനം നടത്തി എന്ന മട്ടിലാണ് ചില മലയാളം മാധ്യമങ്ങള്‍ വാര്‍ത്തയെ സമീപിച്ചത്. മുന്‍ നിര പത്രങ്ങള്‍ക്കൊന്നും ദളിത് വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിനിരയാക്കിയത് മുന്‍പേജ് വാര്‍ത്ത പോലുമായില്ല. ചിലര്‍ സംഭവം അറിഞ്ഞതായി ഭാവിച്ചില്ല. ദളിതല്ലാത്ത രോഹിത് വെമൂലയെ ദളിതായി ആഘോഷിക്കുന്നവര്‍ പെണ്‍കുട്ടി ദളിതാണെന്ന് തലക്കെട്ടില്‍ സെബിറടങ്ങില് പോസ്റ്റിടാന്‍ മടിച്ചു. എന്ത് കൊണ്ടാണ് ഇത്തരമൊരു വിവേചനം എന്ന് ചിന്തിച്ചാല്‍ നമ്മള് എഴിടെ എത്തി നില്‍ക്കുന്നുവെന്ന് ബോധ്യപ്പെടും ആര്‍ക്കും.
പെണ്‍കുട്ടിയെ പീഢിപ്പിച്ചതിന് പിടിയിലായവരല്ലെ മുസ്ലിം മതത്തില്‍ പെടുന്നവരാണ്. അതിനാല്‍ സവര്‍ണരുടെ പീഢനമാണെന്ന് പറയാനാവുമോ എന്നറിയില്ല. സവര്‍ണ മുസ്ലിം വിഭാഗത്തില്‍ പെടുന്നവര്‍ എന്ന് പറയാനാവുമോ എന്നും ഉറപ്പില്ല. എന്തായാലും പീഢിച്ചവര് ഇരയായ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം സവര്‍ണര്‍ തന്നെ. സരിത എന്ന പറയുന്ന ഉടലിന് വെളുപ്പ് നിറമുള്ള യുവതി എഴുതിയ കത്ത് വലിയ വായില്‍ ആഘോഷിക്കുമ്പോള്‍ ആറ്റിങ്ങളിലെ കറുത്ത പെണ്‍കുട്ടിയുടെ നിലവിളികള്‍ സമൂഹം എങ്ങനെ കേള്‍ക്കാന്‍. നീ ദളിതല്ലെങ്കില്‍ നിനക്കൊപ്പം ഞങ്ങളുണ്ടെന്ന് പറയുന്നതിന് ഇപ്പോള്‍ ചില ഭേദഗതിയുണ്ട്. നീ ദളിതാണെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനിച്ച് വേണം പീഢനത്തിനിരയാകാന് എന്ന്. എങ്കില്‍ നിനക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ നിനക്കൊപ്പം ഉണ്ടാകുമെന്ന്….
ആറ്റിങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് ഒരു സവര്‍ണ പെണ്‍കുട്ടിയായിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട യുവതിയായിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങളും, പ്രതികരണ സമൂഹവും ഇങ്ങനെയാണോ പ്രതികരിക്കുക. ഇടതും വലതും വോട്ട് ബാങ്കുകളെ കീശയിലാക്കാന്‍ ആറ്റിങ്ങലില്‍ എന്തെല്ലാം ചെയ്യുമായിരുന്നു.?
ഇതെല്ലാം പലതവണ പലരും പറഞ്ഞതാണ്. പക്ഷേ ബീഫ് ഒളിച്ചിരുന്നു തിന്നോളു അല്ലെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടും എന്ന് പാട്ടെഴുതി ഒരു മുന്‍ മന്ത്രി അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജനങ്ങളെ പേടിപ്പിക്കുന്ന നാളാണ്. നുണ പറഞ്ഞ് പേടിപ്പിച്ച് ഒരു പ്രസ്ഥാനവും വളര്‍ന്നിട്ടില്ല, പ്രതീക്ഷയും വികസനവും മുന്നോട്ട് വെക്കുന്നവരെയാണ് നാടിനാവശ്യം എന്ന് ഈ മുന്‍ മന്ത്രിയും സംഘവും മറന്ന് പോയിരിക്കുന്നു..ദാദ്രിയില്‍ കൊല്ലപ്പെട്ട മുസ്ലിമല്ല, കേരളത്തില്‍ പട്ടിണി കിടന്ന മരിക്കുന്ന കര്ഷകന് തന്നെയാണ് നമ്മേ പേടിപ്പെടുത്തേണ്ടത്. രോഹിത് വെമൂലയുടെ മരണമല്ല ആറ്റിങ്ങലില്‍ സവര്‍ണരായ യുവാക്കള്‍ ബലാത്സംഗം ചെയത ദളിത് പെണ്‍കുട്ടിയുടെ അലമുറ തന്നെയാണ് നമ്മേ അസ്വസ്ഥരാക്കേണ്ടത്. ചൈനയ്ക്കും, റഷ്യയക്ക് കൊടി പിടിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ വരെ തള്ളിപറഞ്ഞ മഹാപാപികളുടെ പിന്മുറക്കാര് ആവരുത് നമ്മള്. കണ്മുമ്പില് കാണുന്ന അനീതികളോട് പ്രതികരിക്കുന്നവരാകണം. നഗരത്തില്‍ ഒരഴിമതി നടന്നാല്‍ അന്ന് വൈകിട്ട ഒരു കലാപം അരങ്ങേറണം എന്ന പറഞ്ഞത് ബ്രഹ്ത് ആണ്. കലാപം വേണ്ട ഒരു വിരലെങ്കിലും ഉയര്‍ത്താനുള്ള തിരിച്ചറിവ് കാണിക്കേണ്ടേ നമ്മള്…
എവിടെയാണ് നമുക്ക് പിഴക്കുന്നത്..കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഇത്തരത്തില്‍ ജഢീവകരിക്കപ്പെട്ടതിനു പിന്നിലെ കാരണമെന്താണ്. ഉത്തരം തേടി അധികമൊന്നും അലയേണ്ട..കക്ഷി രാഷ്ട്രീയം നോക്കി ജാതി മതം നോക്കി പ്രതികരിക്കുന്ന സ്വന്തം ആദര്‍ശം മാത്രം ഭുജിക്കുന്ന ബുജികളായിരിക്കുന്നു കേരളത്തിലെ ബഹുഭൂരിപക്ഷവും. ഒരു കൊലപാതകം നടന്നാല്‍ കൊന്നവനാര് , കൊല്ലപ്പെട്ടവനാര് എന്ന് നോക്കിയാകും അടുത്ത ചിന്ത ക്രമപ്പെടുത്തുക..ഒരു നല്ല കാര്യം ആരെങ്കിലും ചെയ്താല്‍ അത് എതിരാളികള്‍ ചെയ്താല്‍ നിശബ്ദമായിരിക്കുകയോ..പറ്റുമെങ്കില്‍ ചെറിയ ഏതെങ്കിലും കാര്യങ്ങള്‍ നോക്കി വിമര്‍ശിക്കുക. സ്വന്തം ആളുകള്‍ തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കാന്‍ വിയര്‍പ്പൊഴുക്കുക, മുടന്തന്‍ ന്യായങ്ങളുമായി രംഗത്തെത്തുക. അമ്മയെ തല്ലിയാല്‍ ഇന്ന് രണ്ടല്ല കേരളത്തില്‍ പക്ഷം പത്താണ്…
ആറ്റിങ്ങലെ പീഢനം തന്നെ നോക്കാം.
ദളിത് പെണ്‍കുട്ടിയെ പീഢിപ്പിച്ചുവെന്ന തലക്കെട്ടുള്ള വാര്‍ത്തയ്ക്ക് താഴെ ഒരു ഇടത്പക്ഷ ബുജി ഇട്ട പ്രതികരണം ഇങ്ങനെ’ ജാതി നേക്കി ഇങ്ങനെ തലക്കെട്ടെഴുതുന്നത് അപകടകരമാണെന്ന്..രോഹിത് വെമൂലയുടെ മരണം ദളിത് മരണമാക്കി ഇപ്പോഴും കച്ചവടം നടത്തുന്ന ഗിബല്സാണ് ഇയാളെന്ന് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ മനസ്സിലാകും. എന്ത് കൊണ്ടാണ് ആറ്റിങ്ങലെ പീഢനം കേരളത്തില്‍ വലിയ വിവാദമോ വാര്‍ത്തയോ ആകാത്തത്. പീഢിപ്പിക്കപ്പെട്ടത് വോട്ട് ബാങ്കില്‍ പെടുന്ന ആരുമല്ല, പീഡിപ്പിച്ചവരാകട്ടെ വോട്ട് ബാങ്കിന്റെ ആളുകളും. ഇവര്‍ക്കെതിരെ അറിയാതെയെങ്ങാനും പ്രതികരിച്ചാല്‍ ആ സമുദായം പിണങ്ങുമോ എന്നാണ് പേടി. ഇതില്‍ ഇടത്പക്ഷവും, വലത് പക്ഷവും ചിന്തിക്കുന്നത് ഒരേ പോലെയാണ്. വോട്ട് ബാങ്കുകള്‍ സ്വന്തമാക്കാന്‍ ഇവര്‍ തമ്മില്‍ അടിയാണ്. ചോദിക്കാതെ തന്നെ എല്ലാം സാക്ഷാംഗം കാല്ക്കല് വച്ച് പ്രീതി സമ്പാദിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനിടയില്‍ ആര്‍ക്കും വേണ്ടാത്ത ഒരു ദളിത് പെണ്‍കുട്ടിയുടെ വികാരത്തിനും, അവരുടെ കുടുംബത്തിനും എന്ത് പ്രസക്തി.
ഇത് കേരളമാണ്..ഇടതുപക്ഷ കേരളം, വലത് പക്ഷ കേരളം..ഒരു പക്ഷവുമില്ലാത്ത പാവങ്ങള്‍ക്ക് രക്ഷയില്ലാത്ത കേരളം..ഒരു പക്ഷത്തിനും വേണ്ടാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത കേരളം.
ഇവിടെ ആറ്റിങ്ങലെ 16 കാരിയ്ക്ക് നിര്‍ഭയ ആവാനാവില്ല..ഉത് കേരളമാണ്…പക്ഷ പാതിത്വ രാഷ്ട്രീയ കേരളം….ഇടത്പക്ഷ കേരളം, കപടമതേതരത്വകേരളം….
Discussion about this post