കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ സ്പോട്ട് അഡ്മിഷന് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രവേശനപരീക്ഷാ കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഇന്നുതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണം. പ്രവേശന നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഈ രണ്ടുകോളജുകളിലെയും വിദ്യാര്‍ഥി പ്രവേശനം ജയിംസ് കമ്മിറ്റി തടഞ്ഞിരുന്നു.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ നീറ്റ് പട്ടിക പരിശോധിച്ച് ഈ രണ്ടു കോളജുകളിലെയും അപേക്ഷകരുടെ റാങ്ക് കണക്കാക്കി പ്രവേശനം നടത്തും. അഡ്മിഷന് ലഭിച്ചവര്‍ക്കും പരാതിക്കാര്‍ക്കും അപേക്ഷര്ക്കുമെല്ലാം ഇന്നു നടക്കുന്ന സ്പോട്ട് അഡ്മിഷന് നടപടികളില്‍ പങ്കാളിയാകാം. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ അപേക്ഷ നല്കിയവരുടെയും പ്രവേശനം നല്കിയവരുടെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടു കോളജുകളിലുമായി അപേക്ഷ സമര്‍പ്പിച്ചിരുന്ന 175 വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചിരുന്നത്. നീറ്റ് പട്ടിക മറികടന്ന് ഈ കോളജുകള്‍ പ്രവേശനം നടത്തിയെന്നായിരുന്നു പ്രധാന പരാതി. മാത്രമല്ല അപേക്ഷയിലെ സാങ്കേതിക പിശകുകള്‍ ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രവേശനം റദ്ദാക്കാന്‍ ജയിംസ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോളജുകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം സര്‍ക്കാരുമായി കരാറില്ലാത്ത മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ നിയമ പോരാട്ടം തുടരുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ പറഞ്ഞു. സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 10 ലക്ഷം രൂപയും കരുണയില്‍ 7.5 ലക്ഷം രൂപയും കെ.എം.സി.ടി. മെഡിക്കല്‍ കോളജില്‍ 10 ലക്ഷം രൂപയും വിദ്യാര്‍ഥികളില്‍നിന്നു ഫീസ് ഈടാക്കാനുള്ള അനുമതി നലകിയതു ഹൈക്കോടതിയാണ്. സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയ തന്നെയും ആരോഗ്യവകുപ്പ് സെക്രട്ടറിയേയും മുഖ്യമന്ത്രി പിണറായി വിജയന് ശകാരിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇതില്‍ സത്യത്തിന്റെ ഒരു തരിമ്പുപോലും പോലും ഇല്ലെന്നും മ്രന്തി പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ആരോഗ്യകുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
Discussion about this post