ഡല്‍ഹി: കള്ളപ്പണത്തിനെതിരായ അടുത്ത നടപടി ബിനാമി വസ്തുക്കളിന്മേലാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിനാമി നിയമം ശക്തമായി നടപ്പാക്കുമെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ പറഞ്ഞു.
ബിനാമി സമ്പത്ത് തടയാന്‍ രാജ്യത്ത് 1998-ല്‍ നിയമം നിര്‍മ്മിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പുറപ്പെടുവിക്കുകയോ വിജ്ഞാപനം നടത്തുകയോ ചെയ്തിട്ടില്ല. വെറുതെ ഐസു പെട്ടിയില്‍ വെച്ചു. ഇപ്പോഴത് പുറത്തെടുത്ത് ശക്തമായ ബിനാമി സമ്പത്ത് നിയമം രൂപീകരിച്ചു. വരും ദിവസങ്ങളില്‍ നിയമം അതിന്റെ ജോലി ചെയ്യുമെന്നും മോദി വ്യക്തമാക്കി.
ബിനാമി ട്രാന്സാക്ഷന്സ് (പ്രൊഹിബിഷന്‍) ഭേദഗതി നിയമം നവംബര്‍ ഒന്നിനാണ് നിലവില്‍ വന്നത്. ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. വസ്തു കണ്ടുകെട്ടുകയും ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കറന്‍സിരഹിത ഇടപാടുകള്‍ 300 ശതമാനം വരെ വര്‍ദ്ധിച്ചതായി മോദി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സംഘടനകളും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി. ഡിജി ധന് വ്യാപാര്‍ യോജന, ലക്കി ഗ്രഹക് യോജന എന്നീ സമ്മാന പദ്ധതികളും മോദി വിശദീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യം നല്‍കുന്നുവെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. നിയമം എല്ലാവര്ക്കും ബാധകമാണ്. വ്യക്തിയായാലും സംഘടനയായാലും രാഷ്ട്രീയ പാര്‍ട്ടി ആയാലും നിയമം പാലിക്കേണ്ടി വരും. ദിവസേന റെയ്ഡുകളിലൂടെ കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുന്നുണ്ട്. ഇത് ജനങ്ങള്‍ നല്കുന്ന വിവരമനുസരിച്ചാണ്.
ലോക സാമ്പത്തിക വേദിയില്‍ ഇന്ത്യ പേരുറപ്പിച്ചു. ലോക ബാങ്കിന്റെ ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നു. യുഎന്സിറ്റിഎഡിയുടെ ആഗോള നിക്ഷേപ റിപ്പോര്‍ട്ട് അനുസരിച്ച് ടോപ് പ്രോസ്പെക്ടീവ് ഹോസ്റ്റ് എക്കണോമിക് ഫോര്‍ 2016-18-ല്‍ മൂന്നാമതെത്തി. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ കോംപറ്റീറ്റീവ്നെസ്സ് റിപ്പോര്‍ട്ടില്‍ 32 റാങ്ക് കുതിച്ചു.
ഗ്ലോബല്‍ ഇന്നൊവേഷന് ഇന്‍ഡക്സ് 2016-ല്‍ 16 സ്ഥാനം മുന്നേറി. ഇന്ത്യ വളരെ വേഗത്തില്‍ മുന്നേറുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞു.
Discussion about this post