ജയ്പൂർ : പണമോ സ്വർണമോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ വീട്ടിൽ സൂക്ഷിച്ചാൽ മോഷണം പോയേക്കാമെന്ന് ഭയന്നാണ് പലരും ഇവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നത്. എന്നാൽ ലോക്കറിൽ വെച്ച സാധനങ്ങളിൽ ചിതലരിച്ചാൽ എന്താകും അവസ്ഥ. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഈ സംഭവം നടന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയാണ് ചിതലരിച്ചത്. കലാഡി ഗൊരാജിയിലെ പിഎൻബി ബ്രാഞ്ചിലാണ് സുനിത മെഹ്ത എന്ന യുവതി പണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇവരിവിടെ ലോക്കൽ തുറന്നത്.
രണ്ട് ലക്ഷം രൂപ ബാഗിന് അകത്തും, 15,000 ത്തോളം രൂപ ഇതിന് പുറത്തുമുണ്ടായിരുന്നു. ലോക്കറിൽ നിന്ന് പണം എടുത്ത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ചിതലരിച്ച വിവരം യുവതി തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്കിനെ സമീപിച്ചെങ്കിലും ഇത് തങ്ങളുടെ പ്രശ്നമല്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
Discussion about this post