ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

Published by
Brave India Desk

പട്‌ന: മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്. മുൻ മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോർട്ട്. ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് ലാലു പ്രസാദ് യാദവിന്റെ വസതിയിൽ സംഘമെത്തിയത്.

ജോലിക്കു പകരം ഭൂമി’ അഴിമതി കേസിൽ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും 14 പേർക്കും ഡൽഹിയിലെ റോസ് അവന്യു കോടതി സമൻസ് അയിച്ചിരുന്നു. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിലെ നിയമനങ്ങൾക്ക് കൈക്കൂലിയായി ഉദ്യോഗാർഥികളിൽ നിന്ന് ഭൂമി തുച്ഛമായ വിലയ്ക്ക് എഴുതിവാങ്ങിയെന്നാണ് കേസ്.

സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്ജി ഗീതാഞ്ജലി ഗോയൽ സമൻസ് അയച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അതേസമയം റാബ്‌റി ദേവിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് റെയ്‌ഡോ തിരച്ചിലോ അല്ലെന്നും സിബിഐ വൃത്തങ്ങൾ അറിയിതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

 

Share
Leave a Comment