പള്ളിത്തർക്കത്തിൽ സുപ്രീം കോടതിവിധി ഇത് വരെ നടപ്പിലാക്കിയില്ല; സർക്കാരിനെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിച്ച് ഹൈക്കോടതി

Published by
Brave India Desk

കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി.പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാ‍ർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി അരുൺ അറിയിച്ചു.

അങ്കമാലി രൂപതയുടെ കീഴിലുള്ള പുളിന്താനം സെൻ്റ് ജോൺസ് ബെസ്ഫേജ് യാക്കോബായ സുറിയാനി പള്ളി, ഓടക്കാലി സെൻ്റ് മേരീസ് പള്ളി, മഴുവന്നൂർ സെൻ്റ് തോമസ് പള്ളി, മംഗലംഡാം സെൻ്റ് മേരീസ് പള്ളി, എരുക്കുംചിറ സെൻ്റ് മേരീസ് പള്ളി, ചെറുകുന്നം സെൻ്റ് തോമസ് പള്ളി എന്നിവയാണ് ആരാധനാലയങ്ങൾ. നേരത്തെ, ഈ പള്ളികളുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

ഓർത്തഡോക്സ‌്- യാക്കോബായ കേസിൽ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സുപ്രീംകോടതി വിധി നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്.

Share
Leave a Comment

Recent News