ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഇടതിന് ജയസാധ്യതയുള്ള സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് സിപിഐ ആവശ്യപ്പട്ടിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് സിപിഎമ്മും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യ ഘട്ട ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടം ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.
കെ.എൻ. ബാലഗോപാലും ടി.എൻ. സീമയും സ്ഥാനമൊഴിയുന്ന രണ്ട് സീറ്റിൽ എം.എൽ.എമാരുടെ എണ്ണം വെച്ച് ഒരാളെ വിജയിപ്പിക്കാനേ എൽ.ഡി.എഫിന് കഴിയൂ. അതിനാലാണ് ഈ സീറ്റ് സി.പി.എം ആവശ്യപ്പെടുന്നത്. സീറ്റ് ലഭിച്ചാൽ കൊല്ലം ജില്ലയിലെ നേതാവ് പി. സോമപ്രസാദിനെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം.
കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ബിനോയ് വിശ്വത്തിന് വേണ്ടിയാണ് പ്രധാനമായും സി.പി.ഐ രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നത്.
Leave a Comment