Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മദാമ്മയ്ക്ക് എന്ത് കുംഭമേള.; എന്ത് പ്രയാഗ്‌രാജ്; ഇന്ദിരയുടെ കൊച്ചുമക്കൾക്ക് ദേശസ്‌നേഹം എന്നാൽ ഇറ്റലിയോടുള്ള കൂറ്; ഡോ. കെ.എസ് രാധാകൃഷ്ണൻ

by Brave India Desk
Feb 25, 2025, 08:42 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കുംഭമേളയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസിനെ വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സോണിയയ്ക്കും രാഹുലിനുമെല്ലാം ദേശസ്‌നേഹം എന്നാൽ ഇറ്റലിയോടുള്ള കൂറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരയുടെ കൊച്ചുമകനും കുടുംബവും രാജ്യത്തെ വിദേശ
ശക്തികൾക്ക് തീറെഴുതി വിറ്റ് കാശുവാങ്ങി ഇറ്റലിയ്ക്ക് രക്ഷപ്പെടാനാണ് ആഗ്രഹിക്കുന്നത്. സോണിയ, രാഹുൽ പ്രിയങ്ക എന്നിവർ ജന്മനാ ഇറ്റാലിയൻ പൗരത്വുള്ളവരാണ്. അതുകൊണ്ട്, അവർക്ക് ദേശസ്‌നേഹം എന്നു പറഞ്ഞാൽ
ഇറ്റലിയോടുള്ള കൂറ് എന്നാണർത്ഥം. സ്വാഭാവികമായും, ജോർജ് സോറസ് എന്ന ചെകുത്താന്റെ സന്തതിയുടെ പണം വാങ്ങി ഇന്ത്യയെ ഒറ്റുകൊടുക്കാൻ അവർക്ക് മടിയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ഗംഗയും യമുനയും സരസ്വതിയും ത്രിവേണി സംഗമവും അവർക്ക് വെറും ജലസ്രോതസ് മാത്രമാണ്. മദാമ്മക്ക് എന്ത് കുംഭമേള, എന്ത് ശിവരാത്രി, എന്ത് പ്രയാഗരാജ് . എന്നാൽ, ഒരു ശരാശരി ഇന്ത്യാക്കാരൻ ഈ നദികളിൽ മുങ്ങി നിവരുമ്പോൾ അവന്റെ പിതൃപരമ്പരകൾ ആത്മാവിലേറ്റിയ സംസ്‌കാരത്തെയാണ് രുചിക്കുന്നത്. വരാൻ പോകുന്ന ഏഴ് ജന്മങ്ങളുടെ ഏതെങ്കിലും പടവുകളിൽ വെച്ച് ഖാർഗെ അത് തിരിച്ചറിയട്ടെഎന്നു പ്രാർത്ഥിക്കുന്നുവെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മദാമ്മക്ക് എന്ത് കുംഭമേള, എന്ത് ശിവരാത്രി, എന്ത് പ്രയാഗരാജ്. എന്നാൽ, ഒരു
ശരാശരി ഇന്ത്യാക്കാരൻ ഈ നദികളിൽ മുങ്ങി നിവരുമ്പോൾ അവന്റെ പിതൃപരമ്പരകൾ ആത്മാവിലേറ്റിയ സംസ്‌കാരത്തെയാണ് രുചിക്കുന്നത്.

ശശി തരൂരിന് എന്ത് സംഭവിക്കും എന്നു ഞാൻ പറയുന്നില്ല. കെ സി വേണുഗോപാൽ, കെ മുരളീധരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം കെ രാഘവൻ എന്നു തുടങ്ങിയ ഒരേ തൂവൽപക്ഷികളുമായി മത്സരിച്ചു പറക്കുമ്പോൾ ആരു ജയിച്ചാലും അതിൽ വാർത്തയില്ല. കെ സുധാകരന്മാർക്ക് കാഴ്ചക്കാരന്റെ ഭാഗം മാത്രം അഭിനയിക്കാനാണ് ഇന്നും വിധി. വയലാർ രവിക്കും വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പറന്നെത്താൻ കഴിയാതിരുന്ന ഉയരത്തിൽ പറക്കാനുള്ള സുധാകരന്റെ ശ്രമം അഹങ്കാരമായി മാത്രമാണ് ഹൈക്കമാന്റ് കാണുന്നത്.

കോൺഗ്രസ്സിൽ എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരവും കോൺഗ്രസ്സിലെ അധികാര മത്സര
ചരിത്രത്തിൽ അന്തർലീനമാണ്.
ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സവിശേഷതകൾ എന്തൊക്കെയായരുന്നു ?
ഒന്ന്. ഇന്ത്യൻ ദേശീയതയിലുള്ള അടിയുറച്ച വിശ്വാസം.
രണ്ട്. സർവ്വമത സമഭാവനിയിലുള്ള കറതീർന്ന വിശ്വാസം.
മൂന്ന്. പ്രപഞ്ച നിയമം അഹിംസയാണെന്ന വിശ്വാസം.
നാല്. അഹിംസയുടെ രാഷ്ട്രസ്വരൂപമാണ് ജനാധിപത്യം എന്ന ധാരണ. അഞ്ച്. പൊതുജീവിതവും സ്വകാര്യ ജീവിതവും അഭിന്നമാണെന്ന വിശ്വാസം
ആറ്. പൊതുജീവിതത്തിൽ ഇന്ത്യയിലെ മുഴുവൻ സ്ത്രീ പുരുഷന്മാർക്കും പങ്കാളിത്തം വേണമെന്ന നിർബ്ബന്ധം.

ഏഴ്. പൊതുജീവിതവും സ്വകാര്യ ജീവിതവും അഭിന്നമാണെന്ന
ബോദ്ധ്യം. അതുകൊണ്ട് കാപട്യത്തെ, വിഷത്തെ എന്ന പോലെ വർജ്ജിച്ചു.
എന്നാൽ ജവഹർലാൽ നെഹ്‌റുവിൽ കോൺഗ്രസ്സിന്റെ നേതൃത്വം എത്തുമ്പോൾ സ്ഥിതി മാറി. 1927ൽ ഗാന്ധിയെ കനത്ത സമ്മർദ്ദത്തിലാക്കിയാണ് ജവഹർലാൽ കോൺഗ്രസ്സ് പ്രസിഡണ്ടായത്. അന്നത്തെ കോൺഗ്രസ്സുകാർ സർദാർ പട്ടേലിനെ പ്രസിഡണ്ടായി കാണാനാണ് ആഗ്രഹിച്ചത്. നെഹ്റു ഭക്തരായ ചരിത്രകാരന്മാർ രചിച്ച ഭക്തി സാഹിത്യത്തിൽ ജവഹറിനെ ഗാന്ധി ശിഷ്യനായി അവതരിപ്പിച്ചിരുന്നു എങ്കിലും ജവഹറിന് ഗാന്ധിയിൽ വിശ്വാസമേ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ജവഹർ ഏതെല്ലാം കാര്യങ്ങളിൽ വിശ്വസിച്ചു?

ഒന്ന്. അഹിംസയിൽ വിശ്വസിച്ചില്ല. അക്കാര്യം ജവഹർ, ഗാന്ധിയെ ഒരു കത്തിലൂടെ,1927ൽ തന്നെ, അറിയിക്കുകയം ചെയ്തു.
രണ്ട്. പാശ്ചാത്യ സെക്യുലറിസത്തിൽ വിശ്വസിക്കുന്നതു കൊണ്ട് മതത്തിലും ദൈവത്തിലും വിശ്വാസമില്ല എന്ന് പ്രചരിപ്പിച്ചു. അക്കാര്യവും അദ്ദേഹം ഗാന്ധിയെ അറിയിച്ചിരുന്നു.
മൂന്ന്. സർവ്വമത സമഭാവനയിലും ഹിന്ദു-മുസ്ലിം മൈത്രിയിലും
വിശ്വസിച്ചിരുന്നില്ല.

നാല് . പാശ്ചാത്യ ജനാധിപത്യത്തിലായിരുന്നു വിശ്വാസം.
അഞ്ച്. ദേശീയതയിൽ വിശ്വസിച്ചില്ല.
ആറ്. യൂറോസെൻട്രിസത്തിന്റെ ആരാധകൻ. ഭാരതീയതയിൽ
വിശ്വസിച്ചില്ല.
ഏഴ്. പൊതുജീവിതവും സ്വകാര്യ ജീവിതവും ഭിന്നമാണെന്ന വിശ്വാസക്കാരൻ. അതുകൊണ്ട് കാപട്യം പൊതുജീവിതത്തിൽ
ശീലമാക്കി മാറ്റി.

1946ലെ ഇടക്കാല സർക്കാർ രൂപീകരണ സന്ദർഭം. ആകെ ഉണ്ടായിരുന്നത് 13 പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റികൾ. അതിൽ 12 കമ്മിറ്റികൾ പ്രധാനമന്ത്രിയായി സർദാർ പട്ടേലിന്റെ പേര് നിർദ്ദേശിച്ചു. ഒരാൾ അയാളുടെ പേര് തന്നെ നിർദ്ദേശിച്ചു. ഒരാളും ജവഹർലാലിന്റെ പേര് നിർദ്ദേശിച്ചില്ല.
മഹാത്മാഗാന്ധിയെ സ്വാധീനിച്ചാണ് ജവഹർലാൽ പ്രധാനമന്ത്രിയായത്. യഥാർത്ഥ ജനാധിപത്യ വാദിയായിരുന്നു എങ്കിൽ, ഒരാളും തന്റെ പേര് പ്രധാനമന്ത്രിസ്ഥാനത്തേക്ക് . നിർദ്ദേശിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ താൻ ആ പദവിയിൽ
ഇരിക്കില്ല എന്നാണ് അദ്ദേഹം പറയേണ്ടിയിരുന്നത്. എന്നാൽ അധികാരത്തിലുള്ള ആർത്തി മൂലം വളഞ്ഞ വഴിയിലൂടെ ആ പദവി നേടാനാണ് ജവഹർ ശ്രമിച്ചത്.

1947 ആഗസ്ത് 14 ത്രിസന്ധ്യ. ബ്രാഹ്‌മണ പുരോഹിതരുടെ കാർമ്മികത്വത്തിൽ ശൈവാചാര പ്രകാരമുള്ള പൂജ ചെയ്താണ്
മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്ത ഈ സെക്യുലറിസ്റ്റ്
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. അന്നു മുതലാണ് ജനാധിപത്യ ജീവിതത്തിൽ കപടനാട്യം അരിയിട്ട് വാഴിക്കപ്പെട്ടതും. നെഹ്‌റു ഭക്തി കലശലായിരുന്നതുകൊണ്ട് പാഠപുസ്തക ചരിത്രകാരന്മാർ അതും മൂടിവെച്ചു.

ജവഹറിന്റെ പിതാവ് മോത്തിലാലാണ് നെഹ്‌റു കുടുംബാധിപത്യത്തിന്റെ സ്ഥാപകൻ. ജവഹർലാൽ പിതാവിന്റെ ആജ്ഞ പിന്തുടർന്നു. അതുകൊണ്ട് തന്റെ പുത്രി ഇന്ദിരയെ തന്റെ പിൻഗാമിയായി വാഴിച്ചു. പിതാവിന്റേയും പുത്രന്റേയും പാരമ്പര്യം പുത്രിയും പിന്തുടർന്നു. അവർ അവരുടെ മക്കളായ സഞ്ജയനേയും രാജീവിനേയും വാഴിച്ചു. രാജീവിനെ തുടർന്നു അദ്ദേഹത്തിന്റെ ഭാര്യ ഇറ്റാലിയൻ പൗരത്വുള്ള സോണിയ അധികാരത്തിൽ ചുമ്മാ എത്തിച്ചേർന്നു. സോണിയ രാഹുലിനേയം പ്രിയങ്കയേയും അവതരിപ്പിച്ചു. അങ്ങനെ, ഗംഗാറാം ക്വത് വാൾ എന്ന പോലീസ്
കോൺസ്റ്റബിളിന്റെ കുടുംബവാഴ്ച ഇന്നും കോൺഗ്രസിൽ തുടരുന്നു. നെഹ്രു കുടുംബമാണ് പാർട്ടി. അവരുടെ ഇഷ്ടാനിഷ്ടങ്ങളാണ് പാർട്ടി നിയമം. ബുദ്ധിമാനായ ശശി അത്
മനസ്സിലാക്കിയിരിക്കും. അവരുടെ അപ്രീതിക്ക് ഇരയാകുന്നവരെ അവർ അവഹേളിച്ചു പുറത്താക്കും.

അധികാരത്തിലെത്തിയ ജവഹർ എന്തെല്ലാം കാര്യങ്ങളാണോ
അധികാരം നിലനിർത്താനായി ചെയ്തത് അതെല്ലാം അതതിന്റെ പൂർണ്ണതയിൽ ചെയ്തു വിജയിപ്പിച്ച മകളാണ് ഇന്ദിര. 1948ൽ അദ്ദേഹം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടിയെ നിരോധിച്ചു. 1957ൽ ജനവിധി തേടി അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. തനിക്ക് ഇഷ്ടമില്ലാത്ത സിനിമകൾ നിരോധിച്ചു; പുസ്തകങ്ങൾ നിരോധിച്ചു. തന്റെ അധികാരത്തെ ചോദ്യം ചെയ്യും എന്ന് സംശയം തോന്നിയ നേതാക്കളെ മുഴുവൻ അദ്ദേഹം മന്ത്രിസഭയിൽ നിന്നും കോൺഗ്രസ്സിൽ നിന്നും പുറത്താക്കി. ഇന്ദിരയാകട്ടെ, ഭരണഘടനയെ തന്നെ പുറത്താക്കിക്കൊണ്ട് രാജ്യം ഭരിച്ചു.
ഇന്ദിരയുടെ കൊച്ചുമകനും കുടുംബവും രാജ്യത്തെ വിദേശ
ശക്തികൾക്ക് തീറെഴുതി വിറ്റ് കാശുവാങ്ങി ഇറ്റലിയ്ക്ക് രക്ഷപ്പെടാനാണ് ആഗ്രഹിക്കുന്നത്. സോണിയ, രാഹുൽ പ്രിയങ്ക എന്നിവർ ജന്മനാ ഇറ്റാലിയൻ പൗരത്വുള്ളവരാണ്. അതുകൊണ്ട്, അവർക്ക് ദേശസ്‌നേഹം എന്നു പറഞ്ഞാൽ
ഇറ്റലിയോടുള്ള കൂറ് എന്നാണർത്ഥം. സ്വാഭാവികമായും, ജോർജ് സോറസ് എന്ന ചെകുത്താന്റെ സന്തതിയുടെ പണം വാങ്ങി ഇന്ത്യയെ ഒറ്റുകൊടുക്കാൻ അവർക്ക് മടിയുണ്ടാകില്ല.

ഗംഗയും യമുനയും സരസ്വതിയും ത്രിവേണി സംഗമവും അവർക്ക് വെറും ജലസ്രോതസ് മാത്രമാണ്. മദാമ്മക്ക് എന്ത് കുംഭമേള, എന്ത് ശിവരാത്രി, എന്ത് പ്രയാഗരാജ് . എന്നാൽ, ഒരു ശരാശരി ഇന്ത്യാക്കാരൻ ഈ നദികളിൽ മുങ്ങി നിവരുമ്പോൾ അവന്റെ പിതൃപരമ്പരകൾ ആത്മാവിലേറ്റിയ സംസ്‌കാരത്തെയാണ് രുചിക്കുന്നത്. വരാൻ പോകുന്ന ഏഴ് ജന്മങ്ങളുടെ ഏതെങ്കിലും പടവുകളിൽ വെച്ച് ഖാർഗെ അത് തിരിച്ചറിയട്ടെഎന്നു പ്രാർത്ഥിക്കുന്നു

 

Tags: congressks radhakrishnan
Share8TweetSendShare

Latest stories from this section

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies