Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കുഴിമന്തി വാങ്ങി നൽകി; ശേഷം തലയ്ക്കടിച്ച് കൊന്നു; അഫ്‌സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ നോട്ടുകൾ; രക്തത്തിൽ കുതിർന്ന് ഷമി

by Brave India Desk
Feb 25, 2025, 07:52 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മകനെ പോലെ സ്‌നേഹിച്ച അഫ്‌സാനെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ വികൃതമായ നിലയിൽ ആയിരുന്നു അഫ്‌സാന്റെ മുഖം. കൊലപാതക പരമ്പരയിൽ അഫാൻ ഏറ്റവും അവസാനം എടുത്തത് കാമുകിയുടെ ജീവൻ ആയിരുന്നു.

കൊലപ്പെടുത്തുന്നതിന് മുൻപായി അഫ്‌സാന് അഫാൻ കുഴിമന്തി വാങ്ങിക്കൊടുത്തിരുന്നു. അഫ്‌സാനുമായി ഹോട്ടലിൽ എത്തിയായിരുന്നു മന്തി വാങ്ങി നൽകിയത്. ഇവിടെ നിന്നും ബാക്കിയുള്ള ഭക്ഷണം മാതാവ് ഷമിയ്ക്കായി പാഴ്‌സൽ വാങ്ങിയിരുന്നു. ഈ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വീടിന് പുറത്തുള്ള ചെയറിൽ ഉണ്ട്. ബൈക്കിൽ ആയിരുന്നു ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്തുപോയത്. ഇത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.

Stories you may like

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

അഫ്‌സാനും അഫാനും തമ്മിൽ 10 വയസ്സ് പ്രായവ്യത്യാസം ഉണ്ട്. പിതാവ് വിദേശത്ത് ആയതുകൊണ്ട് തന്നെ പിതാവിന്റെ കരുതൽ നൽകി അഫാൻ ആയിരുന്നു അഫ്‌സാനെ വളർത്തിയിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ പഠനത്തിൽ ഉൾപ്പെടെ അഫാൻ ശ്രദ്ധ നൽകിയിരുന്നു. അമ്മയുടെ അസുഖം അഫ്‌സാന്റെ പഠനത്തെ ബാധിക്കാതിരിക്കാനും ഇയാൾ ശ്രദ്ധിച്ചിരുന്നു.

മൂന്ന് കൊലപാതങ്ങൾ കഴിഞ്ഞ് വീട്ടിൽ എത്തിയ അഫാൻ അഫ്‌സാനെ ആയിരുന്നു ആദ്യം കൊലപ്പെടുത്തിയത്. ഇത് കണ്ട ഷമി തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയായിരുന്നു. കാമുകി ഫർസാനയെ ആണ് അവസാനം കൊലപ്പെടുത്തിയത്. ഫർസാനയുടെ മൃതദേഹം മുകളിലത്തെ നിലയിൽ ചെയറിയിൽ ഇരിക്കുന്ന നിലയിൽ ആയിരുന്നു. സ്വീകരണ മുറിയിൽ നിലത്ത് കിടക്കുന്ന നിലയിൽ ആയിരുന്നു അഫ്‌സാന്റെ മൃതദേഹം. ഇതിന് ചുറ്റുമായി 500 രൂപയുടെ നോട്ടുകൾ വിതറിയിരുന്നു.

വിവരം അറിഞ്ഞ് വീട്ടിൽ എത്തിയ പോലീസ് കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഷമിയെ ആയിരുന്നു. കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന ഷെമിയെ വസ്ത്രം മാറ്റിയതിന് ശേഷം ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്. അർബുദബാധിതയായിരുന്നു ഷമി. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും മരുന്ന് നൽകിയിരുന്നതും അഫാൻ ആയിരുന്നു.

വൈകീട്ടോടെയായിരുന്നു പെൺസുഹൃത്തിനെ അഫാൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. ട്യൂഷനെന്ന് പറഞ്ഞാണ് മൂന്ന് മണിയോടെ മകൾ വീട്ടിൽ നിന്നും പോയത് എന്ന് ഫർസാനയുടെ വീട്ടുകാർ പറയുന്നു . താൻ ജയിലിൽ ആകുകയോ മരിക്കുകയോ ചെയ്താൽ ഫർസാന ഒറ്റയ്ക്കാകും. ഇതേ തുടർന്നാണ് ഫർസാനയെ കൊല്ലാൻ അഫാൻ തീരുമാനിച്ചത് എന്നാണ് വിവരം.  ഇത്രയും പേരെ അഫാൻ എന്തിന് കൊലപ്പെടുത്തി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Tags: Mass murderafanafsanvenjaramod
Share31TweetSendShare

Latest stories from this section

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies