ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംപിയും ഡൽഹിയിലെ മുൻ വനിതാ കമ്മിഷൻ അധ്യക്ഷ്യയും ആയ സ്വാതി മലിവാളിനെ ആക്രമിച്ച സമയത്ത് അവിടെയുണ്ടായിരുന്ന പോലീസുകാരുടെയും ജീവനക്കാരുടെയും മൊഴികൾ അന്വേഷിക്കാനും രേഖപ്പെടുത്താനും ഡൽഹി പോലീസ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വീട് സന്ദർശിച്ചേക്കുമെന്ന് സൂചന.
പീഡന ആരോപണം നേരിട്ട് കൊണ്ടിരിക്കുന്ന തന്റെ അടുപ്പക്കാരനെ കെജ്രിവാൾ സംരക്ഷിക്കുകയാണ് എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഡൽഹി പോലീസിന്റെ ഈ നടപടി.
ദിവസങ്ങൾക്ക് മുമ്പ് ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ എംപിയെ ആക്രമിച്ച സംഭവത്തിൽ ഡൽഹി പൊലീസ് വ്യാഴാഴ്ച സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട് . മുഖ്യമന്ത്രി അരവിന്ദ് കെജിർവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറാണ് തന്നെ ആക്രമിച്ചതെന്നാണ് സ്വാതി മാലിവാൾ ആരോപിക്കുന്നത്.
ക്രിമിനൽ നടപടി നിയമത്തിലെ 164-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ മാലിവാളിന്റെ മൊഴി പോലീസ് ഇനി രേഖപ്പെടുത്തും.
മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ഭൈഭവ് കുമാർ തന്നെ തല്ലുകയും വയറ്റിൽ അടിക്കുകയും ആക്രമിക്കുകയും ചവിട്ടുകയും ചെയ്തതായി മലിവാൾ പരാതിപ്പെട്ടതായാണ് പോലീസ് എഫ്ഐആറിൽ ഉള്ളത്.
Leave a Comment