പഞ്ചാബിലെ അമൃത്സറിൽ സ്‌ഫോടനത്തിൽ ഒരുഭീകരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അമൃത്സറിൽ കാംമ്പൂ പോലീസ് സ്റ്റേഷൻ പരിധിയിൽ മജീത്തീയ ബൈപ്പാസിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് അമൃത്സർ കനത്ത ജാഗ്രതയിലാണ്.
നേരത്തേ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു തിരിച്ചെടുക്കാൻ വന്നപ്പോളാണ് അപകടമെന്നാണ് വിവരം.സംഭവമറിഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9:20 ഓടെയാണ് മജിത്തീയ ബൈപ്പാസിന് സമീപം സ്‌ഫോടനം കേട്ടത്. ആളൊഴിഞ്ഞ സ്ഥലത്ത് സ്‌ഫോടക വസ്തുക്കൾ ഭീകരസംഘടനയിൽ പെട്ടവർ ഉപേക്ഷിച്ചിരുന്നു. ഇത് തിരികെ എടുത്ത് സ്‌ഫോടനത്തിനായി തയ്യാറാക്കുന്നതിനിടെയാണ് അബദ്ധത്തിൽ പൊട്ടിയത്.
Discussion about this post