ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Published by
Brave India Desk

ശ്രീനഗര്‍: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ ആബിദയാണ് (45) മരിച്ചത്. നവംബർ മൂന്നിന് ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള ഞായറാഴ്ച മാർക്കറ്റിലാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആബിദ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ്  മരിച്ചത്. ഗ്രനേഡ് ആക്രമണത്തിൽ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.

സംഭവത്തിൽ ശ്രീനഗർ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ടൂറിസം ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമാക്കിയാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. മാർക്കറ്റിൽ പ്രദേശവാസികളുടെ നല്ല  തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിൽ പ്രദേശവാസികളാണ് പരിക്കേറ്റവരിലേറെയും.

ലഷ്കറെ തായ്ബയുടെ (എൽഇടി) പാകിസ്താൻ കമാൻഡർ ഉസ്മാനെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌ വച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. പാകിസ്താൻ ഭീകരരുടെ നിർദ്ദേശം അനുസരിച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു.

Share
Leave a Comment

Recent News