ലക്നൗ : ബലാത്സംഗക്കേസിൽ മുൻ യു.പി മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം തടവും, രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മന്ത്രിക്ക് പുറമെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവർക്കും പ്രത്യേക കോടതി ജഡ്ജി പ. കെ റായ് ശിക്ഷ വിധിച്ചു.
കേസിൽ നാല് പ്രതികളെ കോടതി വേറുതേ വിട്ടു. കാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ് (പിൻ്റു), ചന്ദ്രപാൽ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്. അഖിലേഷ് സർക്കാരിലെ പ്രധാനികളിലൊരാളായിരുന്നു ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും, ഖനന വകുപ്പുമായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്.
ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2014 മുതൽ മന്ത്രിയും കൂട്ടാളികളെ തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ പ്രായപൂർത്തിയാവാത്ത മകളെയും ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു.
പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാവത്തതിനെ തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. 2017 മാർച്ചിലാണ് പ്രജാപതി അറസ്റ്റിലാവുന്നത്.
Discussion about this post