ഭക്ഷണത്തിലെ തുപ്പൽ വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഡോ കെ എസ് രാധാകൃഷ്ണൻ രംഗത്ത്. മനുഷ്യ വിസർജ്യം കലർന്ന ആഹാരം കഴിക്കുന്നതാണോ മതേതരത്വം? എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഡോ. കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
മനുഷ്യ വിസർജ്യം കലർന്ന ആഹാരം കഴിക്കുന്നതാണോ മതേതരത്വം?
‘മനുഷ്യവിസർജ്യം കൊണ്ട് ആഹാരത്തെ വിശുദ്ധമാക്കാം’ എന്നു പറയുന്ന വികല സങ്കല്പം മാത്രമല്ല ഖുർ ആനിൽ പറയുന്ന ഹലാൽ എന്ന പരികൽപ്പന. ഖുർ-ആൻ അഞ്ചാം അധ്യായത്തിലെ മൂന്നും നാലും സൂക്തങ്ങളിലാണ് ഹലാലിനെ കുറിച്ച് പ്രധാനമായും പ്രതിപാദിക്കുന്നത്. കാലഗണന അനുസരിച്ച് പ്രവാചകൻ മെക്കയിൽ വച്ച് അവസാനമായി വെളിവാക്കിയ സൂക്തങ്ങളാണിവ. ഹലാൽ എന്ത് എന്നു പറഞ്ഞതിനുശേഷം പിന്നെ പ്രവാചകൻ അധികകാലം ജീവിച്ചിരുന്നില്ല എന്നും കരുതപ്പെടുന്നു.
അശുദ്ധമാക്കപ്പെട്ട മത സമ്പ്രദായങ്ങളെ പരാമർശിച്ചു കൊണ്ടാണ് ഹലാലിനെ കുറിച്ച് പ്രവാചകൻ വെളിവാക്കുന്നത്. ജൂതമതം, ക്രിസ്തുമതം എന്നിവയെല്ലാം ദൈവനിഷേധത്തിലൂടെ മലിനമാക്കപ്പെട്ടിരിക്കുന്നു. ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമാകട്ടെ അരൂപിയായ ദൈവത്തെ സ്വരൂപനായി സങ്കൽപ്പിച്ച് ദൈവനിന്ദ ചെയ്തിരിക്കുന്നു. അതുകൊണ്ട് ലോകത്തുണ്ടായിട്ടുള്ളതും മലിനമാക്കപ്പെട്ടവയുമായ മുഴുവൻ മതത്തെയും നിരാകരിക്കുന്നതിനുവേണ്ടിയാണ് ഹലാൽ അവതരിപ്പിച്ചത്.
പ്രവാചകൻ വെളിവാക്കി:” ഈ ദിവസം നിങ്ങളുടെ എല്ലാവരുടേയും മതത്തെ നാം പൂർണ്ണമാക്കിയിരിക്കുന്നു . ഇനി നിങ്ങൾ എല്ലാവരും സത്യവേദമായ ഇസ്ലാം സ്വമതമായി സ്വീകരിക്കണം.”( ഖുർആൻ സൂറ 5 സൂക്തം 4 ) പ്രവാചകന്റെ അന്ത്യ കാലത്തിനു മുൻപ് ഇതര മതങ്ങളെ മുഴുവൻ യുദ്ധത്തിലൂടെ നിരാകരിച്ചുകൊണ്ട് ഇസ്ലാം മതത്തിന്റെ പരമ പ്രമാണ്യത്തെ ഉറപ്പിക്കുന്ന പരികൽപ്പനയായാണ് പ്രവാചകൻ ഹലാൽ അവതരിപ്പിക്കുന്നത്.
ഇസ്ലാം ഒഴികെയുള്ള മതങ്ങൾ എല്ലാം ഈശ്വര നിഷേധത്താൽ മലിനമാക്കപ്പെട്ടിരിക്കുന്നതിൽ നിന്നും സ്വാഭാവികമായി സയുക്തികം ഉരുത്തിരിയുന്ന പരികല്പനയാണ് ഹലാലെന്ന് ഖുർ ആൻ വ്യാഖ്യാതാവായ യൂസഫ് അലി അഭിപ്രായപ്പെടുന്നു. സ്വാഭാവികമായും ” ആഹാരം, ശുചിത്വം, നീതി, വിശ്വസ്തത” എന്നിവയുടെ എല്ലാം പൂർണഭാവം ഇസ്ലാം കൈവരിച്ചു എന്നും ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട് യൂസഫ് അലി അവകാശപ്പെട്ടു. ( ഹോളി ഖുർആൻ പുറം, 237) മൂന്നാം സൂക്തത്തിലാണ് ആടുമാടുകളെ എങ്ങനെയാണ് കൊന്നു തിന്നേണ്ടത് എന്നു പറയുന്നത്. ആ ഭാഗം പ്രധാനമായും ശ്രദ്ധിക്കേണ്ടത് അറവുകാരുമാണ്.
അതുകൊണ്ട്, ഇസ്ലാംമതത്തിൽ ഹലാൽ വെറുമൊരു ആഹാര പ്രശ്നം മാത്രമല്ല. ഇതര മതങ്ങളെ മുച്ചൂടും മുടിക്കാനും ഇതര മതസ്ഥരെ ഇസ്ലാമാക്കി മാറ്റാനുമുള്ള ആഹ്വാനം കൂടിയാണ് ഹലാൽ. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് പണ്ഡിതർ ഹലാൽ ചർച്ച നടത്തുന്നത്. താൻ വെളിവാക്കിയ പൂർണ്ണ മതത്തെ സ്വീകരിച്ചു കൊണ്ട് അപൂർണ്ണമായ മറ്റു മതങ്ങൾ എല്ലാവരും ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രവാചകൻ ജനാധിപത്യത്തിന്റെ തായ്വേര് അറുത്തു മാറ്റുന്നു. ബഹുസ്വരതയിൽ വിശ്വസിക്കുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്?
ഹലാൽ ആഹാര ശുചിത്വത്തെക്കുറിച്ചു പറയുന്നു എന്നാണ് അവകാശവാദം. അത് ശരിയാണെങ്കിൽ എന്തിനാണ് ആഹാരത്തിൽ മനുഷ്യവിസർജ്യം കലർത്തുന്നത്. മനുഷ്യ വിസർജ്യം (തുപ്പൽ മനുഷ്യവിസർജ്യമാണ്) കലർന്ന ആഹാരം ആഹ്ലാദത്തോടെ ഭക്ഷിച്ചു സംരക്ഷിക്കേണ്ടതാണ് മതേതരത്വമെങ്കിൽ അത് സംരക്ഷിക്കാൻ വിവേകശാലികൾ തയ്യാറാകുമോ? വികാരം മാറ്റിവെച്ച് വിവേകപൂർവ്വം ചിന്തിച്ച് എല്ലാവരും തുപ്പൽ കലർന്ന ഹലാൽ ഭക്ഷണം കഴിക്കണമെന്ന ഉപദേശം വിവേക ശീലത്തെയല്ല വിപണി ലാഭത്തെ ആണ് ഉദാഹരിക്കുന്നത്. ഹലാൽ ആഹാരത്തെ പ്രചരിപ്പിച്ചപ്പോഴും ഹലാൽ ഇതര ഭക്ഷണം ഹറാമാണെന്ന് പ്രഖ്യാപിച്ച പ്പോഴും ഈ വിവേകശാലികൾ എവിടെയായിരുന്നു?
Discussion about this post