രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു; ഫരീദാബാദിൽ ഐഎസ്ഐ ബന്ധമുള്ള ഭീകരൻ പിടിയിൽ

Published by
Brave India Desk

ന്യൂഡൽഹി; അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകരൻ അറസ്റ്റിൽ . അറസ്റ്റിലായ അബ്ദുൾ റഹ്മാൻ ഫൈസാബാദ് സ്വദേശിയാണ്. ഫരീദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ വെച്ചാണ് അയാൾ തീവ്രവാദ ഗൂഢാലോചന നടത്താൻ പദ്ധതിയിട്ടത്. ഇയാളുടെ സമീപത്ത് നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെത്തി. ഇവ സുരക്ഷാ ഏജൻസികൾ നിർജ്ജീവമാക്കി .ഇയാൾക്ക് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഗുജറാത്ത് എ.ടി.എസും ഫരീദാബാദ് എസ്.ടി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ അബ്ദുൾ റഹ്മാൻ പിടിയിലായത്. റിപ്പോർട്ടുകൾ പ്രകാരം അറസ്റ്റിലായ പ്രതി അബ്ദുൾ റഹ്മാൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കുക എന്നതായിരുന്നു പദ്ധതി. റഹ്മാന് നിരവധി തീവ്ര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഫൈസാബാദിൽ ഇറച്ചിക്കട നടത്തുന്ന ആളാണ് റഹ്മാൻ.

ഫൈസാബാദിൽ നിന്ന് ട്രെയിനിലാണ് അബ്ദുൾ റഹ്മാൻ ആദ്യം ഫരീദാബാദിലെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവിടെ നിന്ന് ഒരു ഹാൻഡ്‌ലർ അദ്ദേഹത്തിന് ഹാൻഡ് ഗ്രനേഡുകൾ നൽകി. ട്രെയിനിൽ അയോധ്യയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനുമുൻപ് തന്നെ അന്വേഷണ സംഘം അയാളെ അറസ്റ്റ് ചെയ്തു.

പിടിയിലായ അബ്ദുൾ റഹ്മാനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കേന്ദ്ര ഏജൻസികളും ഹരിയാന പോലീസും സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ മൊബൈലും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റുള്ള ആളുകളിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. ഈ ഗൂഢാലോചനയിൽ മറ്റാരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ .

സുരക്ഷാ ഏജൻസികളുടെ സൂചന പ്രകാരം, അബ്ദുൾ റഹ്മാൻ ഐഎസ്‌ഐയുടെ ഐഎസ്‌കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ) മൊഡ്യൂളിൽ ഉൾപ്പെട്ടിരുന്നു. ഈ മൊഡ്യൂളിൽ അബ്ദുളിനൊപ്പം നിരവധി പേർ ഉണ്ടാകുമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. അവരെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Share
Leave a Comment

Recent News