തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നിരോധനം മൂലം ലഹരി വസ്തുകളുടെ ഉപയോഗം കൂടി. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും നല്ല മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാറുകള്‍ അടച്ചുപൂട്ടി മദ്യനിരോധനം വന്നിട്ടും കേരളത്തില്‍ ലഹരി ഉപയോഗം കുറഞ്ഞില്ല. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റാണ്. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. ബാര്‍ ഉടമകള്‍ക്കു വേണ്ടിയുള്ള നിലപാട് അല്ല സര്‍ക്കാരിന്റേതെന്നും രാമകൃഷ്ണന് പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. മദ്യം ഒഴിക്കുന്നു എന്ന പ്രചാരവേലയ്ക്ക് അടിസ്ഥാനമില്ല. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും വരില്ല. നിലവില്‍ 30 ഫൈസ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ബാറുണ്ടായിരുന്നത്. അതില്‍ ഏഴെണ്ണം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി. 23 എണ്ണം മാത്രമാണ് ഈ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴെണ്ണം കൂടി തുറക്കും.
പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 2000 കോടി രൂപയുടെ വരുമാന നഷ് ടമുണ്ടാവും.
815 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്ളതില്‍ 474 എണ്ണം അടഞ്ഞുകിടക്കുകയാണ്. 922 കള്ളുഷാപ്പുകള്‍ തുറക്കാന്‍ ബാക്കിയാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഒരു ബാറിനും പുതുതായി ലൈസന്‍സ് അനുവദിച്ചിട്ടില്ല.
അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക മാത്രമാണ് ചെയ്തത്. ടൂറിസം വികസനത്തിന് കൂടി വേണ്ടിയിട്ടാണ് ഈ നയം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടുണ്ടായ തിരിച്ചടി മറികടക്കാന്‍ രണ്ട് വര്‍ഷം കൂടിയെടുക്കും. ബാറുകള്‍ തുറന്നാലും കര്‍ശന പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post