ന്യൂഡൽഹി: വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെയാണ് ഭീഷണിയെത്തിയത്. ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12-ാമത്തെ തവണയാണ് വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പിന്നീട് നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 200 ഓളം യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
മുംബൈയിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തുന്നത്. അഞ്ജാതരുടെ എക്സ് അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തയത്. തുടർന്ന് മുംബൈ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസികൾ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ എട്ട് മണിയോടെ ഡൽഹിയിലേക്കുള്ള യാത്ര പുനരാരംഭിക്കുകയായിരുന്നു.
Discussion about this post