കൊച്ചി: തുഷാർ വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.
നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നത്, ഇയാൾ എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് ചോദിച്ചു മനസ്സിലാക്കി. കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന നാസിൽ രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയതെന്ന് പൊലീസ് മനസ്സിലാക്കി. ഇന്ന് ഉച്ചയോടെയായിരുന്നു റെയ്ഡ്. പരിശോധന അര മണിക്കൂർ നീണ്ടു.
പത്ത് വർഷം മുമ്പത്തെ സംഭവം ഇപ്പോൾ കുത്തിപ്പൊക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയതെന്നും വിവരമുണ്ട്.
നാസിലിന് പലപ്പോഴായി പണം നൽകിയിരുന്നുവെന്നും എന്നാൽ വ്യാജരേഖ ചമച്ച് നിയമ നടപടികളിൽ പെടുത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഒത്ത് തീർപ്പ് ചർച്ചക്ക് എന്ന വ്യാജേന തുഷാറിനെ അജ്മാനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
Discussion about this post