യൂണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻ നൽകിയ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി.എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തളളി. കേസിൽ അന്വേഷണ പുരോഗമിക്കുന്ന സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം കൃത്യമായി നടക്കുമെന്നും കോടതി പറഞ്ഞു. .നേരത്തെ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ നൽകിയ ഹർജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു.അക്കൗണ്ടിൽ ജാസ്മിൻ ഷാ തിരിമറി നടത്തിയെന്നാണ് പരാതി. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലെത്തിയ മൂന്നര കോടി രൂപ ജാസ്മിൻ ഷായും കൂട്ടരും തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.ജാസ്മിൻ ഷാ ഉൾപ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. കേസിൽ ജാസ്മിൻ ഷായുടെ ഭാര്യ അടക്കം എട്ടു പ്രതികളാണുള്ളത്.
Discussion about this post