രാജ്യത്തെ ഒറ്റുകൊടുത്ത മന്ത്രി ജലീൽ രാജി വയ്ക്കണമെന്ന് സംസ്ഥാന പിഎസ് സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
ഡോ. കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാജ്യത്തെ ഒറ്റുകൊടുത്ത മന്ത്രി ജലീൽ രാജി വയ്ക്കണം
മന്ത്രി ജലീൽ ഖുർ-ആൻ വിതരണം ചെയ്ത കാര്യം മന്ത്രി തന്നെ വെളിവാക്കിയിരിക്കുന്നു. ഖുർ-ആൻ എടപ്പാളിലും ആലത്തൂരിലും ഉള്ള സ്ഥാപനങ്ങളെ ഏല്പിച്ചു എന്നും മന്ത്രി വെളിവാക്കിയിരിക്കുന്നു. മന്ത്രി പറയുന്നത് പ്രകാരം യു. എ. ഇ. കോൺസുലേറ്റ് നേരിട്ട് ഖുർ-ആൻ വിതരണം ചെയ്തു എന്നാണ് കരുതേണ്ടത് (ഇന്നത്തെ മാതൃഭൂമി ദിനപത്രം കാണുക).
നമ്മുടെ രാജ്യം ഭരിക്കപ്പെടുന്നത് ഖുർ-ആൻ നിയമപ്രകാരമല്ല; ഭരണഘടന അനുസരിച്ചാണ്. അതുപ്രകാരം മന്ത്രി ഖുർ-ആൻ പ്രചാരണത്തിന് ഒത്താശ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രി വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാൻ മന്ത്രി പദവി ദുരുപയോഗം ചെയ്തിരിക്കുന്നു. മന്ത്രി മതപ്രചാരകനാകരുത്.
യു. എ. ഇ. കോൺസുലേറ്റാണെങ്കിൽ അരുതാത്ത കാര്യമാണ് ചെയ്തത്. കാരണം, യു. എ. ഇയിലെ രാഷ്ട്രമതമാണ് ഇസ്ലാം. ആ മതത്തിന്റെ വേദപുസ്തകം ഇന്ത്യാ രാജ്യത്ത് വിതരണം ചെയ്യാൻ നമ്മുടെ രാജ്യത്തെ നിയമപ്രകാരം നയതന്ത്ര കാര്യാലയങ്ങൾക്ക് അനുവാദമില്ല. ഗുരുതരമായ നയതന്ത്ര ചട്ടലംഘനമാണ് യു. എ. ഇ. കോൺസുലേറ്റ് ചെയ്തത്. അതിന് കൂട്ടുനിന്ന മന്ത്രി നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്തിരിക്കുന്നു.
ക്രിസ്തുമതം രാഷ്ട്രമതമായി അംഗീകരിച്ചിരിക്കുന്നവരാണ് ബ്രിട്ടനും ഫ്രാൻസുമെല്ലാം. ആ രാഷ്ട്രങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലൂടെ അവരാരും ബൈബിൾ വിതരണം ചെയ്യാറില്ല. തീർച്ചയായും ഇത്തരം ഒരു ഗുരുതരമായ നിയമലംഘനം സ്വമേധയാ അവർ നടത്തുമെന്നും തോന്നുന്നില്ല. ഇതിനു പിന്നിലെ പ്രേരണ മന്ത്രി ജലീൽ തന്നെയാകാനാണ് സാദ്ധ്യത. കോൺസുലേറ്റിന് സംസർഗ്ഗദോഷം സംഭവിച്ചതാകാനാണ് കാരണം.
ഒരു ലക്ഷത്തിൽ താഴെ വിലവരുന്ന ആയിരം കിറ്റുകൾ വാങ്ങാനായി മാത്രം കോൺസുലേറ്റിൽ നിന്നും മന്ത്രി സഹായം സ്വീകരിച്ചിരിക്കും എന്നു കരുതാനാകില്ല. ഒരുലക്ഷം രൂപയുടെ ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ സ്വപ്ന സുരേഷിന് തന്നെ കഴിയുമായിരുന്നല്ലോ? ഇത്രയും ചെറിയ തുകയ്ക്ക് വേണ്ടി ഇത്രവലിയ നിയമലംഘനം മന്ത്രി എന്തിനുവേണ്ടി ചെയ്തു? പിണറായി ഭരണത്തിൽ എന്തുമാകാം എന്ന അവസ്ഥയായിരിക്കുന്നു!
രാജ്യത്തെ ഒറ്റുകൊടുത്ത മന്ത്രി ജലീൽ രാജി വയ്ക്കണംമന്ത്രി ജലീൽ ഖുർ-ആൻ വിതരണം ചെയ്ത കാര്യം മന്ത്രി തന്നെ…
Posted by Dr K S Radhakrishnan on Friday, July 31, 2020
Discussion about this post