കോഴിക്കോട്: തിരുകേശ വിവാദത്തില്‍നിന്ന് സുന്നി കാന്തപുരം വിഭാഗത്തിന് തിരിച്ചടിയൊരുക്കാന്‍ സംഘടന നടപടിയ്ക്ക് തയ്യാറായവര്‍ രംഗത്തെത്തി. കാന്തപുരം വിഭാഗം കേശവിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് നമ്പിയുടെ യഥാര്‍ത്ഥ മുടിയെന്ന അവകാശവാദവുമായി എതിര് വിഭാഗം പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
നേരത്തെ കേശ വിവാദത്തെ ചൊല്ലി നടപടിക്ക് വിധേയരായ ഹാഫിസ് അബ്ദുള്‍ ഹക്കിം, നൗഷാദ് അഹ്സനി എന്നിവരുടെ നേതൃത്വത്തില്‍ കുരുവട്ടൂര്‍ ജാമിയ അല്‍ഹിക്മത്ത് സുന്നിയ്യ കോളേജില്‍ വച്ചായിരുന്നു പ്രദര്‍ശനം നടത്തിയത്. കാന്തപുരം മുടി സംഘടിപ്പിച്ച വ്യക്തിയില്‍നിന്നുതന്നെയാണ് ഇവരും മുടി വാങ്ങിയത്. മാത്രവുമല്ല, മുടി സൂക്ഷിപ്പുകാരനായ മുംബൈയിലെ ഇഖ്ബാല്‍ ജാലിയവാലയെ ഇവര്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.
. ഉച്ചക്ക് രണ്ടുമണിക്കാരംഭിച്ച മുടി പ്രദര്‍ശനത്തില്‍ ആദ്യ ഊഴം വനിതകള്‍ക്കായിരുന്നു. തുടര്‍ന്ന് പുരുഷന്മാര്ക്കും അവസരം നല്കി. നൂറുകണക്കിനാളുകളാണ് മുടി ദര്‍ശനത്തിനത്തെിയത്.
പ്രവാചകന്റെ മുടി, പ്രവാചകന്റെ കാല്പാദം പതിഞ്ഞ കല്ല് തുടങ്ങിയ തിരുശേഷിപ്പുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന ഇഖ്ബാല്‍ ജാലിയവാലയുടെ വാക്കും പ്രവൃത്തിയും സംശയാസ്പദമായതിനാല്‍ സുന്നി കാന്തപുരം വിഭാഗം ഒഴിഞ്ഞുമാറുമ്പോഴാണ് ഇദ്ദേഹത്തെ സൂഫി വര്യനായി അവതരിപ്പിച്ച് പുറത്തുപോയവര്‍ രംഗത്തത്തെിയത്.
കാന്തപുരം സംഘടിപ്പിച്ച കേശം വ്യാജമാണെന്ന് പ്രഖ്യാപിച്ച സമസ്ത ഔദ്യോഗിക വിഭാഗം സുന്നി പ്രതിനിധികള്‍ മുംബൈയില്‍ ജാലിയവാലയെ കാണുകയും പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന ഏഴ് മുടി 4500 രൂപ നല്കി വാങ്ങുകയും ചെയ്തിരുന്നു.ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ ഈ കേശം പ്രദര്‍ശനത്തിന് വെക്കുകയും തുടര്‍ന്ന് കത്തിക്കുകയും ചെയ്തു. പവാചകന്റെ കേശം അഗ്നിക്കിരയാവില്ളെന്നും അതിന് നിഴലുണ്ടാവില്ലെന്നുമാണ് സുന്നിവിശ്വാസം. ജാലിയവാലയുടെ മുടി വ്യാജമാണെന്ന് തെളിയിക്കാനാണ് കത്തിച്ചു കാണിച്ചത്.
തിരുകേശ സൂക്ഷിപ്പിനായി കോടികള്‍ മുടക്കി പള്ളി പണിയാന്‍ നാട്ടിലും മറുനാട്ടിലും ഫ്ളക്സ് ബോര്‍ഡും ഹോര്‍ഡിങ്സും വെച്ച് വ്യാപക പണപ്പിരിവ് നടത്തിയെങ്കിലും മുടിയുടെ ആധികാരികത സംഘടനക്കകത്തുതന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ആ ഉദ്യമം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം
Discussion about this post