കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവ് റൗഫിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിട്ടുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിധിച്ചു.നേരത്തെ റൗഫിനെ തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെട്ട യുപിയിലെ ഹത്രാസിലേക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ) നേതാക്കളെയും പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെയും സമാധാനന്തരീക്ഷം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പറഞ്ഞയക്കാന്‍ പണം ചെലവഴിച്ചത് റൗഫാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്
. റൗഫിനെ ജനവരി 15ന് ഉത്തര്‍പ്രദേശിലെ മഥുരയിലെ കോടതിയില്‍ ഹാജരാക്കും. നേരത്തെ റൗഫിനെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മഥുര കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ക്യാമ്പസ് ഫ്രണ്ടിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാണ്. ക്യാമ്പസ് ഫ്രണ്ട് ട്രഷറല്‍ അതീഖുര്‍ റഹ്മാന്, മസൂദ് അഹമ്മദ് (ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്), പത്രപ്രവര്‍ത്തകനും പോപ്പുലർ ഫ്രണ്ട് നേതാവുമായ സിദ്ദിഖ് കാപ്പന് എന്നിവരെ ഹത്രാസിലേക്ക് പോകും വഴി സംശയാസ്പദമായ സാഹചര്യത്തിൽ യുപി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റൗഫ് ഷെറീഫിന്റെ നിര്‍ദേശപ്രകാരമാണ് ഈ സംഘം ഹത്രാസിലേക്ക് പുറപ്പെട്ടതെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള ഫണ്ട് നല്കിയതും റൗഫ് ഷെരീഫാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.റൗഫ് ഷെരിഫീന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2.5 കോടി രൂപ വിദേശത്ത് നിന്നും എത്തിയതായും ഇഡി കണ്ടെത്തിയിരുന്നു.
Discussion about this post