ഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ പുതിയ അച്ചടക്ക സമിതി രൂപീകരിച്ച് സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തിയ പുനസംഘടനയിലാണ് ഗുലാം നബി ആസാദിനെ ഒഴിവാക്കിയത്. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് ആസാദ് പക്ഷക്കാരായ 20ളം പ്രാദേശിക നേതാക്കള്‍ രാജി വെച്ചതിന് പിന്നാലെയാണ് ആസാദിനെ ഒഴിവാക്കിയ ഹൈക്കമാന്‍ഡിന്റെ നടപടി.
മുന്‍മന്ത്രിമാരായ ജി.എം സറൂരി, വികാര്‍ റസൂല്‍, ഡോ. മനോഹര്‍ ലാല്‍ ശര്‍മ, മുന്‍ എം.എല്‍.എമാരായ ജുഗല്‍ കിഷോര്‍ ശര്‍മ, ഗുലാം നബി മോംഗ, നരേഷ് ഗുപ്ത, മുഹമ്മദ് അമിന്‍ ഭട്ട്, സുബാഷ് ഗുപ്ത, പി.സി.സി വൈസ് പ്രസിഡന്റ് അന്‍വര്‍ ഭട്ട്, കുല്‍ഗാം ജില്ലാ ഡെവലപ്മെന്റ് കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ അനിയത്തുള്ള റാത്തര്‍ എന്നിവരാണ് രാജി വച്ചത്.
പാര്‍ട്ടിയില്‍ സമൂല അഴിച്ചു പണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളില്‍ പ്രമുഖനായിരുന്നു ഗുലാം നബി ആസാദ്. മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്ഡേയേും അരുണാചല്‍ മുന്‍മുഖ്യമന്ത്രി മുകുത് മിത്തിയേയും പാനലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post