ബിഎസ്പി നേതാവ് മായാവതി എംപി സ്ഥാനം രാജിവച്ചു. ദളിതര്‍ക്കെതിരെയുള്ള ആക്രമണം ചൂണ്ടിക്കാട്ടിയാണ് രാജി.ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മായാവതി.
ദളിത് ആക്രമണം രാജ്യസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു മായാവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ രാജ്യസഭ അധ്യക്ഷന്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. വിഷയം ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നായിരുന്നു മായാവതി കത്തില്‍ അറിയിച്ചിരുന്നത്.
രാവിലെ കത്ത് നല്കി വൈകിട്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു,
രാജ്യസഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് ഇറങ്ങി പോയിരുന്നു. ഇതിന് പിന്നാലെയാണ് മായവതി രാജിസന്നദ്ധത അറിയിച്ചത്. പശുസംരക്ഷണത്തിന്റെ പേരിൽ രാജ്യവ്യാപകമായി ദളിതർക്കു നേരെ അക്രമം നടക്കുകയാണ്. ഈ വിഷയം സഭയിൽ ചർച്ച ചെയ്യാൻ ശ്രമിച്ചാൽ വായ മൂടിക്കെട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, ദളിത് പീഡനം ചൂണ്ടിക്കാട്ടി മായാവതി രാജ്യസഭയിൽ സംസാരിക്കാൻ അനുമതി തേടിയിരുന്നു. വിഷയത്തിൽ മൂന്നു മിനിറ്റാണ് മായാവതിക്കു സംസാരിക്കാൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അനുവദിച്ചത്. എന്നാൽ ദളിതർക്കുനേരെയുണ്ടാകുന്ന അക്രമത്തെക്കുറിച്ച് മൂന്ന് മിനിറ്റിൽ പറഞ്ഞാൽ അവസാനിക്കുന്നതല്ലെന്നും കൂടുതൽ സമയം നൽകണമെന്നും മായാവതി ആവശ്യപ്പെട്ടു. എന്നാൽ വിഷയം ഉന്നയിക്കാൻ മാത്രമേ പറ്റുകയുള്ളു എന്ന രാജ്യസഭാ ഉപാധ്യക്ഷന്റെ മറുപടിയാണ് മായാവതിയെ പ്രകോപിപ്പിച്ചത്.
ഇതിനേ തുടർന്ന് മായാവതി രാജി ഭീഷണിയുമായി രാജ്യസഭയിൽനിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
Discussion about this post