തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ രാജി സര്‍ക്കാര്‍ എഴുതിവാങ്ങിയെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പത്മകുമാര്‍ രംഗത്തെത്തി. അത്തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും താന്‍ രാജിവച്ചിട്ടില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പത്മകുമാര്‍ രാജിവച്ചുവെന്നും ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനാകും പകരം ചുമതലയെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിനുശേഷമേ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂവെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്കി.
ശബരിമല യുവതി പ്രവേശനവുമായി ഉടലെടുത്ത വിവാദങ്ങളില്‍ പലപ്പോഴും എ പത്മകുമാറും, സര്‍ക്കാരും തമ്മില്‍ ഇടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി രാജിക്കത്ത് എഴുതി വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ശബരിമല വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടില്‍നിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പത്മകുമാറിനെ അനഭിമതനാക്കിയത്. മുഖ്യമന്ത്രി പരസ്യമായി രംഗ്തതെത്തിയതിനെ തുടര്‍ന്ന്, പത്മകുമാര്‍ മുന്‍നിലപാട് തിരുത്തി രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച്, ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന യോഗങ്ങളില്‍ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. പലവട്ടം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചെങ്കിലും സര്‍ക്കാര്‍ പിന്തിരിപ്പിക്കുകയായിരുന്നു.
ഇതിനിടെ യുവതീപ്രവേശത്തോടു വിയോജിപ്പുള്ള പത്മകുമാറിനെ പിന്നീടു ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍നിന്നു സര്‍ക്കാര്‍ അകറ്റിനിര്‍ത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പത്മകുമാറിനെ തള്ളിപ്പറഞ്ഞു. ശബരിമല കര്‍മസമിതി പലവട്ടം ആറന്മുളയിലെ വീട് ഉപരോധിക്കുകയും ചെയ്തതോടെ അദ്ദേഹം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. മകരവിളക്കിനു മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചില്ല. ദേവസ്വത്തിലെ കാര്യങ്ങളെല്ലാം ഏറ്റെടുത്ത് നടത്തുന്നത് ദേവസ്വം കമ്മറ്രിയംഗം ശങ്കര്‍ദാസാണ്. സിപിഎമ്മിന് അടുത്തയാളായി ശങ്കര്‍ദാസ് മാറിയിരുന്നു. ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായ നീക്കം നടത്തുന്ന ശങ്കര്ദാസാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Discussion about this post