ഡല്‍ഹി: വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു. പുതിയ വിദ്യാഭ്യാസനയം ഉടന്‍ രൂപീകരിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.
നൈപുണ്യ വികസനത്തിന് 3000 കോടി. ജല്‍ ജീവന് മിഷന് പദ്ധതിക്ക് 11500 കോടിയും സ്വച്ഛ് ഭാരത് മിഷന് 12300 കോടിയും അനുവദിച്ചു. ഊര്‍ജമേഖലയ്ക്ക് 22000 കോടിരൂപയാണ് വിഹിതം.
വിദ്യാഭ്യാസ ചെലവുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ധനയുണ്ടെങ്കിലും നൈപുണ്യ വികസനത്തിനുള്ള ബജറ്റ് മാറ്റമില്ലാതെ തുടരുന്നു. വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ പോലീസ് സര്‍വകലാശാലയും ദേശീയ ഫോറന്‍സിക് സര്‍വകലാശാലയും ആരംഭിക്കുമെന്നും പദ്ധതിയില്‍ പ്രഖ്യാപനം.
”നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലെ മികച്ച 100 ലെ സ്ഥാപനങ്ങള്‍ക്ക് ബിരുദ തലം മുതല്‍ ഫുള്‍-ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വാഗ്ദാനം ചെയ്യുമെന്നും സീതാരാമന് പറഞ്ഞു. വിദ്യാഭ്യാസമേഖലയ്ക്കായി സര്‍ക്കാരിന് രണ്ട് ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം ഉടന്‍ തന്നെ ഒരു പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
യുവ എഞ്ചിനീയര്‍മാര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നതിനായി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പുതിയ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ ഇൻഡ്-സാറ്റ് പരീക്ഷ നടത്താനും തീരുമാനിച്ചു.
Discussion about this post