തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള വിമർശങ്ങൾ തുടരുന്നു. മാസപ്പടി വിവാദത്തിൽ ഏറ്റവും ഒടുവിൽ സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റിയാണ് വിമർശനം ഉന്നയിച്ചത്. ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിന് ഇടയാക്കി. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോടിയേരിയിൽ നിന്നും ഉണ്ടായ പ്രതികരണം പോലും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി മൗനം പാലിച്ചത് എന്തിനാണെന്നും അംഗങ്ങൾ ആരാഞ്ഞു.കോടിയേരിയെപ്പോലെ നിയമത്തിന്റെ വഴിക്ക് പോകും എന്ന് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പമെന്നും അംഗങ്ങൾ ചോദിച്ചു.
കനത്ത പരാജയം സംഭവിച്ചിട്ടും ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ ൽ അദ്ദേഹത്തെ ആർക്കും തിരുത്താൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വലിയ അകമ്പടിയെന്നും, ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന എസ്‌കോർട്ട് വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കണമെന്നും യോഗത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായി.
സ്പീക്കർക്കെതിരെയും ജില്ലാ കമ്മറ്റിയിൽ ആരോപണം ഉയർന്നിരുന്നു . എഎൻ ഷംസീറിന്റെ ചില ബിസ്സിനസ്സ് ബന്ധങ്ങൾ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്തതെന്നാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നത്.
Discussion about this post