മഹാരാഷ്ട്രയിൽ നാഷണിലിസ്റ്റ് കോൺഗ്രസ് പാർട്ടിയ്ക്ക് വീണ്ടും തിരിച്ചടിയായി കൂടുതൽ നേതാക്കൾ ശിവസേനയിൽ ചേരുന്നു.എൻ.സി.പിയുടെ ലോക്സഭ സ്ഥാനാർത്ഥി ധൻരാജ് മഹാലെ ഇന്ന് ശിവസേനയിൽ ചേർന്നു. വടക്കൻ മഹാരാഷ്ട്രയിലെ നാസിക്-ദിൻഡോറി മണ്ഡലത്തിൽ നിന്നാണ് ധൻരാജ് മഹാലെ മത്സരിച്ചത്. ഉദ്ദവ് താക്കറെയുടെ വസതിയിൽ വച്ചാണ് ശിവസേനയിൽ ചേർന്നത്.
സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മന്ത്രി ജയദുത് ഷിർസാഗർ, എം.എൽ.എ പാണ്ഡുരംഗ് ബറോറ, മുബൈ യൂണിറ്റ് മേധാവി സച്ചിൻ അഹീർ, വനിത വിഭാഗം നേതാവ് ചിത്ര വാഗ് എന്നിവരടക്കം എൻ.സി.പിയിലെ നിരവധി നേതാക്കൾ ശിവസേനയിൽ ചേർന്നു. ഇത് ശിവസേനയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നിരിക്കുകയാണ്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ദിൻഡോറയിൽ നിന്ന് മത്സരിച്ച മഹാലെ ബി.ജെ.പിയുടെ ഭാരതി പവാലറിനോട് തോൽക്കുകയായിരുന്നു. കുറച്ചു കാലമായി ശിവസേനയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. “എൻ.സി.പിയിൽ അദ്ദേഹത്തിന് പ്രതീക്ഷകളൊന്നും ഇല്ലാതായാരിക്കുന്നു. അതു കൊണ്ട് വീണ്ടു ശിവസേനയിലേക്ക് തന്നെ തിരിച്ചെത്തുകയാണെന്ന്” നാസിക് ജില്ല ശിവസേന അംഗം ബാഹു ചൗധരി പറഞ്ഞു. സേനയുടെ നാസിക് മേഖല നേതാവും, രാജ്യസഭ എം.പിയുമായ സഞ്ജയ് റൗത്തും താക്കറയോടൊപ്പം ഉണ്ടായിരുന്നു.
Discussion about this post