കൊച്ചി : വഞ്ചിയൂർ വിഷ്ണു വധക്കേസില്‍ പ്രതി ചേർത്തിരുന്ന 13 ആർ.എസ്.എസ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷാവിധി ചോദ്യം ചെയ്ത് ഇവർ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. 12 പേർക്ക് ജീവപര്യന്തവും ഒരാൾക്ക് 3 വർഷം തടവും വിധിച്ച കീഴ്‌ക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിധി ന്യായത്തിൽ പറയുന്നു. സാഹചര്യത്തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സാക്ഷികളുടെ മൊഴി വിശ്വാസ്യതയുള്ളതായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിൽ വിഷ്‌ണു കൊല്ലപ്പെട്ടത്.
Discussion about this post